Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുംബൈ തെരുവിന്...

മുംബൈ തെരുവിന് ഇസ്രായേൽ മുൻ പ്രധാനമന്ത്രിയുടെ പേര്

text_fields
bookmark_border
മുംബൈ: മുംബൈ തെരുവിന് ഇസ്രായേൽ മുൻ പ്രധാനമന്ത്രി ഷിമോൻ പെരസി‍ൻെറ പേരിട്ടത് വിവാദത്തിൽ. ശിവസേന ഭരിക്കുന്ന നഗരസഭയാണ് പേര് മാറ്റിയത്. എന്നാൽ, ശിവസേന അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് പേരുമാറ്റത്തിൽ പങ്കില്ലെന്നാണ് അവകാശവാദം. പേര് മാറ്റിയ ശേഷമാണ് പലരും അറിയുന്നത്. നഗരസഭ മുൻ കമീഷണർ പ്രവീൺ പർദേശിയാണ് പേരുമാറ്റത്തിന് നടപടി തുടങ്ങിയത്. കോവിഡ് വ്യാപനം ശക്തമായതോടെ കഴിഞ്ഞ മേയിൽ ഇദ്ദേഹത്തെ കമീഷണർ പദവിയിൽനിന്ന് മാറ്റിയിരുന്നു. ബി.ജെ.പി ഒഴികെയുള്ള പാർട്ടികൾ പേരുമാറ്റത്തിന് എതിരെയാണ് പ്രതികരിച്ചത്. ദക്ഷിണ ബോംബെയിൽ കാലാ ഘോഡയിലുള്ള ചൗകിനാണ് ഷിമോൻ പെരസ് ചൗക്കെന്ന പേരിട്ടത്. 137 വർഷം പഴക്കമുള്ള ജൂദ ആരാധനാലയമായ നെസ്സെറ്റ് എലിയാഹൂ സിനഗോഗ് സ്ഥിതിചെയ്യുന്ന പ്രദേശമാണിത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story