Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2021 12:08 AM GMT Updated On
date_range 5 Feb 2021 12:08 AM GMTകൊലക്കേസ് പ്രതി ആറ് വർഷത്തിനുശേഷം പിടിയിൽ
text_fieldsbookmark_border
കളമശ്ശേരി: പെരുമ്പാവൂരിൽ പരസ്യബോർഡ് നിർമാണസ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന യുവാവിൻെറ കൊലപാതകവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയായ പ്രതിയെ ആറ് വർഷത്തിനുേശഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ ടൗണിൽ ദർശൻ എന്ന പരസ്യസ്ഥാപനം നടത്തിവന്ന നെയ്യാറ്റിൻകര കുന്നത്തുകാൽ ചെറിയകൊല്ല വേങ്കോട് കിഴക്കുംകരയിൽ ബി. അശോകനെയാണ് (51) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഇടുക്കി ഉടുമ്പൻചോല കരുണാപുരം കൂട്ടാർ കരയിൽ ചെല്ലുവേലി വീട്ടിൽ പ്രമോദിനെ (31) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. 2014 ജൂൺ 14നാണ് ജീവനക്കാരനെ പെരുമ്പാവൂരിലെ സ്ഥാപനത്തിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂർ െപാലീസ് അന്വേഷണം നടത്തിയെങ്കിലും തെളിയാതെവന്നതോടെ 2015ൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. പലവട്ടം പെരുമ്പാവൂർ െപാലീസും ക്രൈംബ്രാഞ്ചും അശോകനെ ചോദ്യം ചെയ്തിരുന്നെങ്കിലും തെളിവ് ലഭിച്ചിരുന്നില്ല. അശോകൻ ഫ്ലക്സ് ബോർഡ് പണിയുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ മുടിക്കലിൽ പോയസമയം അവിടെ പരിചയപ്പെട്ട ഒരുകുടുംബത്തിലെ പെൺകുട്ടിയെ സ്ഥാപനത്തിലേക്ക് ജോലിക്ക് ക്ഷണിച്ചു. എന്നാൽ, പെൺകുട്ടി വരാൻ തയാറാകാതിരുന്നത് പ്രമോദ് പറഞ്ഞതുകാരണമെന്ന് തെറ്റിദ്ധരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രമോദിനെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കൊല. പിന്നാലെ െപാലീസിനെ അശോകൻതന്നെ വിളിച്ചറിയിക്കുകയായിരുന്നു. താൻ രാത്രി ഭക്ഷണം കഴിക്കാൻ പോയ സമയം പവർകട്ടിനിടെ പുറെമനിന്ന് മറ്റാേരാ എത്തി കൊലപ്പെടുത്തിയതായാണ് അശോകൻ പറഞ്ഞിരുന്നത്. കൊലക്ക് ഉപയോഗിച്ച ആയുധങ്ങൾ താമസ സ്ഥലത്ത് വെള്ളം നിറച്ച ബക്കറ്റിൽ ഇട്ടു സൂക്ഷിച്ചിരുന്നിടത്തുനിന്ന് കണ്ടെത്തി. അേന്വഷണം തനിക്കുനേരെ അടുക്കുെന്നന്ന് മനസ്സിലായതോടെ അശോകൻ കോഴിക്കോട്ടേക്ക് കടന്നു. അവിടെ ബൈക്കിൽ തുണിക്കച്ചവടം നടത്തിവരവേ ക്രൈംബ്രാഞ്ച് എസ്.പി ടോമി സെബാസ്റ്റ്യന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി വൈ.ആർ. റെസ്റ്റം, സി.ഐ രാജീവ് കുമാർ, എസ്.ഐ ബിനുലാൽ, എ.എസ്.ഐ രാജീവ്, ജലീൽ, ബിനോയ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകശ്രമം ഉൾപ്പെടെ ആറോളം കേസുകളിലെ പ്രതിയാണ്. തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറെ ബസ് ഡിപ്പോയിൽ തലക്ക് കല്ലുകൊണ്ടിടിച്ച് കൊല്ലാൻ ശ്രമിച്ചതിനും നെയ്യാറ്റിൻകര ഗവ. ആശുപത്രി ജീവനക്കാരിയെ മർദിച്ചതിനും കേസുകളുണ്ട്. കോഴിക്കോട്ട് ഇമ്പിച്ചികോയ എന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story