പള്ളുരുത്തി: ചെല്ലാനം പഞ്ചായത്തിലെ 15,16 വാർഡുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. കുപ്പിവെള്ളത്തെ ആശ്രയിച്ചാണ് പ്രദേശവാസികൾ ജീവിക്കുന്നത്. ഒരു ദിവസം ആറു കുപ്പി വെള്ളം വാങ്ങുന്നതിനാൽ കൂലിപ്പണിക്കാരായ ഇവിടത്തുകാർ സാമ്പത്തികമായും ദുരിതത്തിലാണ്. പലതവണ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ ജനപ്രതിനിധികൾ പ്രതിഷേധവുമായി ജല അതോറിറ്റി ഓഫിസിലെത്തി. അടിയന്തര നടപടി സ്വീകരിക്കാമെന്ന് അധികൃതർ ഉറപ്പു പറഞ്ഞതോടെ സമരം അവസാനിപ്പിച്ചു. തെക്കൻ ഭാഗത്തേക്കുള്ള പമ്പിങിൽ പ്രഷർ കുറക്കുന്നതാണ് വെള്ളം ലഭിക്കാത്തതിന് കാരണം. ഇത് പരിശോധിക്കാമെന്ന് അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ പരിശോധിക്കും. എന്നിട്ടും പരിഹാരമായില്ലെങ്കിൽ ടാങ്കർ ലോറിയിൽ വാട്ടർ ടാങ്കിൽ വെള്ളമടിച്ച് കയറ്റി വീടുകളിലേക്ക് വെള്ളമെത്തിക്കും. ചെല്ലാനം പഞ്ചായത്ത് പ്രസിഡൻറ് കെ.ഡി. പ്രസാദ്, വൈസ് പ്രസിഡൻറ് വി.എം. മാർഗരറ്റ്, പഞ്ചായത്തംഗങ്ങളായ സീമ ബിനോയ്, ബീന രാജു എന്നിവർ നേതൃത്വം നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2021 12:18 AM GMT Updated On
date_range 2021-01-26T05:48:12+05:30ചെല്ലാനത്ത് കുടിവെള്ളക്ഷാമം രൂക്ഷം; ജനപ്രതിനിധികൾ ജല അതോറിറ്റി ഓഫിസിലെത്തി പ്രതിഷേധിച്ചു
text_fieldsNext Story