Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2021 12:06 AM GMT Updated On
date_range 24 Jan 2021 12:06 AM GMTസംസ്ഥാനത്ത് ടോൾ പിരിവ് പാടില്ലെന്നത് സർക്കാർ നയം -മന്ത്രി ജി. സുധാകരൻ
text_fieldsbookmark_border
ആലപ്പുഴ: സംസ്ഥാനത്ത് ടോൾ പിരിവ് പാടില്ലെന്നതാണ് സർക്കാർ നയമെന്ന് മന്ത്രി ജി. സുധാകരൻ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇതുവരെ 24 ടോളുകളാണ് നിർത്തിയത്. 12 എണ്ണംകൂടി ബാക്കിയിട്ടുണ്ട്. അത് നിർത്തിയാൽ 1500 രൂപ വീതം നൽകേണ്ടിവരും. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ വായ്പയെടുത്ത് പണിത പാലങ്ങളുടെ ടോൾ നിർത്താൻ നേരേത്ത 700 കോടിയാണ് സർക്കാർ നൽകിയത്. 100 കോടിക്ക് മുകളിൽ വരുന്ന നിർമാണപ്രവർത്തനങ്ങൾക്ക് ടോൾ പിരിക്കുകയെന്നത് ദേശീയനയമാണ്. ആലപ്പുഴ ബൈപാസിൻെറ കാര്യത്തിൽ ടോൾ ഏർപ്പെടുത്തുന്നത് മാറ്റിവെക്കണമെന്നാണ് ആവശ്യം. ബൈപാസ് നിർമാണത്തിൻെറ 65 ശതമാനത്തിലേറെ തുക സംസ്ഥാന സർക്കാർ ചെലവഴിച്ചതിനാൽ 50 ശതമാനം മാത്രമേ ടോൾ പിരിക്കാൻ പാടുള്ളൂവെന്ന് പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയപാത വിഭാഗം റീജനൽ ഓഫിസർക്ക് കത്ത് നൽകിയെങ്കിലും ടോൾ മാറ്റിവെക്കുന്നതിന് അപേക്ഷ നൽകണമെന്ന നിർദേശമാണ് കിട്ടിയത്. എറണാകുളത്ത് എന്തിനും ഏതിനും തടസ്സവാദങ്ങളാണ് ഉന്നയിക്കുന്നത്. 75ശതമാനം പൂർത്തിയായ പാലാരിവട്ടം പാലം നാലുവരിയാക്കണമെന്നാണ് പുതിയ ആവശ്യം. ഇതിനായി കോടതിയിൽ കേസ് നൽകിയെങ്കിലും തള്ളി. പാലം മേയിൽ പൂർത്തിയാക്കി തുറന്നുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story