Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമോട്ടോഗ്രഫിയില്‍...

മോട്ടോഗ്രഫിയില്‍ വിസ്മയം തീര്‍ത്ത് ജീവന്‍

text_fields
bookmark_border
അങ്കമാലി: മോട്ടോഗ്രഫി നെഞ്ചോട് ചേര്‍ക്കുന്ന ജീവന്‍ ഫോട്ടോകളില്‍ പുതുമയുടെ വിസ്മയം തീർക്കുന്നു. ജീവൻെറ ചിത്രങ്ങള്‍ തേടി വിദേശരാജ്യങ്ങളില്‍നിന്നുപോലും ആവശ്യക്കാർ എത്തുന്നുണ്ട്. പത്ര ഏജൻറായ കറുകുറ്റി എടക്കുന്ന് സ്വദേശി സാജു-ലിജി ദമ്പതികളുടെ ഇളയ മകനാണ് ജീവന്‍. വാഹനങ്ങളുടെ ചിത്രങ്ങൾക്ക് ആർട്ട് ക്രിയേഷനിലൂടെ പുതുരൂപം നൽകുന്നതാണ് മോട്ടോഗ്രഫി. കോതമംഗലം എല്‍ദോ മാര്‍ ബസേലിയോസ് കോളജില്‍ ആനിമേഷന്‍ ആന്‍ഡ് ഡിസൈനിങ് വിദ്യാര്‍ഥിയാണ് ജീവന്‍. ചുരുങ്ങിയ കാലംകൊണ്ട് 1.83 ലക്ഷം രൂപ വിലയുള്ള ബൈക്ക് സ്വന്തമാക്കാനും കോളജ് പ്രവേശനത്തിനും ആദ്യ സെമസ്റ്ററിനുമുള്ള ഫീസ് അടക്കാനും ഇതുവഴി വരുമാനം കണ്ടെത്താൻ ജീവന് കഴിഞ്ഞു. ചെറുപ്പം മുതല്‍ മോട്ടോര്‍ സൈക്കിള്‍ ജീവനായിരുന്നു ജീവന്. പ്രൈമറിതലം മുതല്‍ ചിത്രകലയില്‍ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ഹൈസ്കൂള്‍ പഠനശേഷം ഇൻസ്റ്റഗ്രാം പേജില്‍ രൂപമാറ്റം വരുത്തിയ മോട്ടോര്‍ ബൈക്കുകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. അതുകണ്ട് ആകൃഷ്ടരായ ചിലര്‍ അത്തരം ചിത്രങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങി. അതോടെയാണ് മോട്ടോഗ്രഫി രംഗത്ത് സജീവമായത്. തുടക്കത്തില്‍ സുഹൃത്തുക്കളുടെ സ്മൈലികളാണ് ലഭിച്ചതെങ്കിലും പിന്നീട് നിശ്ചിത സമയ പരിധിക്കുള്ളില്‍ തയാറാക്കി നല്‍കുന്ന ചിത്രങ്ങള്‍ക്ക് പണം ബാങ്ക് അക്കൗണ്ടില്‍ വരാന്‍ തുടങ്ങിയതോടെയാണ് വരുമാന മാര്‍ഗവുമായത്. ആവശ്യക്കാര്‍ അയച്ചുതരുന്ന ചിത്രങ്ങളോടൊപ്പം വിവിധ സ്ഥലങ്ങളില്‍ പോയി സ്വയം എടുത്ത ചിത്രങ്ങളും സംയോജിപ്പിച്ചാണ് മോട്ടോഗ്രഫി ആകര്‍ഷകമാക്കുന്നത്. ആകര്‍ഷണീയമായ ചിത്രങ്ങള്‍ക്ക് 10 മുതല്‍15 യൂറോ വരെ പ്രതിഫലമായി ലഭിക്കുന്നതായും ജീവന്‍ പറയുന്നു. motographer_kid_ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കൂടുതല്‍ ക്രിയേഷന്‍ വര്‍ക്കുകള്‍ കാണാം. EA ANKA 51 JEEVAN മോട്ടോഗ്രാഫിസ്റ്റായ ജീവന്‍ EA ANKA 52 53 54 ജീവൻെറ മോട്ടോഗ്രഫി ചിത്രങ്ങള്‍...
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story