Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:00 AM GMT Updated On
date_range 14 Jan 2021 12:00 AM GMTവാളകം ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ്-ബി.ജെ.പി ധാരണ വിവാദമായി
text_fieldsbookmark_border
മൂവാറ്റുപുഴ: വാളകം ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ്-ബി.ജെ.പി പരസ്യധാരണ വിവാദമായി. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഏക ബി.ജെ.പി അംഗത്തെ വികസനകാര്യ ചെയർമാനാക്കുന്നതിന് കോൺഗ്രസ് അംഗങ്ങൾ വോട്ട് ചെയ്തത് പ്രചാരണായുധമാക്കി എല്‍.ഡി.എഫ് രംഗത്തുവന്നു. കഴിഞ്ഞ ദിവസം നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് നാടകീയരംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ബി.ജെ.പി-യു.ഡി.എഫ് ധാരണയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. സ്റ്റാൻഡിങ് കമ്മിറ്റികളിലൊന്നായ വികസനത്തിലേക്ക് ബി.ജെ.പി അംഗമായ പി.കെ. റെജി വിജയിക്കുന്നതിന് യു.ഡി.എഫ് ഒന്നടങ്കം വോട്ട് ചെയ്തു. എല്‍.ഡി.എഫിലെ പി.കെ. മത്തായിയും പി.എന്‍. മനോജുമാണ് മത്സരിച്ചത്. മൂന്നംഗ സ്റ്റാൻഡിങ് കമ്മിറ്റിയില്‍ വനിത അംഗമായ മോള്‍സി എല്‍ദോസിനെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. രണ്ടംഗങ്ങളുടെ ഒഴിവിലേക്കാണ് ബി.ജെ.പിയും യു.ഡി.എഫും ഒന്നിച്ചുനിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ധാരണപ്രകാരം വിജയിച്ച ബി.ജെ.പി അംഗം പി.കെ. റെജി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെടും. കോണ്‍ഗ്രസ് എതിര്‍ക്കുന്നുവെന്ന് പറയുന്ന ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി മതേതരത്വത്തെ വര്‍ഗീയവാദികള്‍ക്ക് അടിയറവ് െവച്ചുവെന്നാരോപിച്ച് ഹാളില്‍നിന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. തുടര്‍ന്ന് പഞ്ചായത്തിനു മുന്നില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. പി.പി. മത്തായി, പി.എന്‍. മനോജ്, ജമന്തി മദനന്‍, ഷീല ദാസ്, കൊച്ചുത്രേസ്യ സണ്ണി, ടി.കെ. അനീഷ് എന്നിവര്‍ സംസാരിച്ചു. നഗരത്തിൽ ഇനി എൽ.ഇ.ഡി ലൈറ്റുകൾ പ്രഭചൊരിയും മൂവാറ്റുപുഴ: നഗരത്തിൽ ഇനി എൽ.ഇ.ഡി ലൈറ്റുകൾ പ്രഭചൊരിയും. നഗരസഭയിലെ തെരുവുവിളക്കുകൾ മുഴുവൻ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്ന 'നിലാവ്' പദ്ധതി നടപ്പാക്കുന്നതിന് പുതിയ കൗണ്‍സിലിൻെറ പ്രഥമ യോഗം തീരുമാനിച്ചു. കിഫ്ബി സഹായത്തോടെ 50 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് പറഞ്ഞു. തൊടുപുഴ, പണ്ടപ്പിള്ളി, കൂത്താട്ടുകുളം, പിറവം, കോതമംഗലം, കോലഞ്ചേരി, പെരുമ്പാവൂര്‍ റോഡ് ഭാഗങ്ങളിലെ നഗരസഭ പരിധിയിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുക. സംസ്ഥാന എനര്‍ജി എഫിഷന്‍സി സര്‍വിസസ് ലിമിറ്റഡ് (ഇ.ഇ.എസ്.എല്‍) എന്നീ പൊതുമേഖല സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. നിലവിലെ സോഡിയം വേപ്പര്‍ ലാമ്പുകൾ ഭൂരിപക്ഷവും പ്രവര്‍ത്തനരഹിതമാണ്. അറ്റകുറ്റപ്പണിക്കുള്ള ബുദ്ധിമുട്ടും പാര്‍ട്സുകള്‍ ലഭിക്കാത്തതുമാണ് പ്രകാശിപ്പിക്കുന്നതിനുള്ള പ്രധാന തടസ്സം. നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഇത്തരം ലൈറ്റുകളുടെ യന്ത്രഭാഗങ്ങള്‍ ലഭിക്കാത്ത സ്ഥിതിയാണ്. നിലാവ് പദ്ധതി നടപ്പാക്കുന്നതോടെ ഇതിനു പരിഹാരമാകും. നിലവിലുള്ള ട്യൂബ് ലൈറ്റുകളും സോഡിയം വേപ്പര്‍ ലാമ്പുകളും മാറ്റി എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിക്കും. നഗരത്തിലാകെ 2000 തെരുവുവിളക്കുകളായിരിക്കും പ്രകാശിപ്പിക്കുക. 18, 35, 70, 110 വാട്സ് ശേഷിയുള്ള ഒരു യൂനിറ്റിന് 500 രൂപയാണ് ചെലവ്. ഇത്തരത്തില്‍ 8500 യൂനിറ്റുകളാണ് സ്ഥാപിക്കുക. പദ്ധതിവഴി സ്ഥാപിക്കുന്ന എല്‍.ഇ.ഡി ബള്‍ബുകള്‍ക്ക് ഏഴു വര്‍ഷത്തെ ഗാരൻറിയും ലഭിക്കും. നഗരസഭ ചുമതലപ്പെടുത്തുന്ന കരാറുകാരനായിരിക്കും അറ്റകുറ്റപ്പണി ചുമതല. ഇപ്പോള്‍ പ്രതിമാസം 15 ലക്ഷം രൂപയാണ് തെരുവുവിളക്ക് പ്രകാശിപ്പിക്കുന്നതിന് നഗരസഭ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ കെ.എസ്.ഇ.ബിക്ക് നല്‍കുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വൈദ്യുതി നിരക്ക് 60 ശതമാനമായി കുറയും. ഇത് നഗരസഭയുടെ ചെലവ് ചുരുക്കുന്നതിന് സഹായകരമാകും. കിഫ്ബി അനുവദിക്കുന്ന തുക പലിശയില്ലാതെ ഏഴുവര്‍ഷംകൊണ്ട് അടച്ചുതീര്‍ത്താല്‍ മതി. വാര്‍ഷിക പദ്ധതി വിഹിതത്തില്‍നിന്ന് സര്‍ക്കാര്‍ തന്നെ ഈ തുക വെട്ടിക്കുറച്ച് കിഫ്ബിയിലേക്ക് അടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story