Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2020 11:59 PM GMT Updated On
date_range 14 Oct 2020 11:59 PM GMTവിവാഹ മോചനക്കേസ് വിഡിയോ കോൺഫറൻസ് വഴി: ഹൈകോടതി വിശദീകരണം തേടി
text_fieldsbookmark_border
കൊച്ചി: വിവാഹ മോചനക്കേസ് വിഡിയോ കോൺഫറൻസ് വഴി അനുവദിക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. കുടുംബ കോടതിയിലെ വിചാരണ നടപടികളിൽ ഇസ്രായേലിൽ ജോലി ചെയ്യുന്ന തനിക്ക് നേരിട്ട് പങ്കെടുക്കാനാവില്ലെന്നും നടപടികൾ ൈവകാതിരിക്കാൻ വിഡിയോ കോൺഫറൻസിങിലൂടെ വിചാരണ അനുവദിക്കണമെന്നുമുള്ള ആവശ്യത്തിൽ തീർപ്പാവശ്യപ്പെട്ട് യുവതി നൽകിയ ഹരജിയാണ് പരിഗണിച്ചത്. എതിർ കക്ഷിയായ ഭർത്താവിൻെറ വിശദീകരണമാണ് കോടതി തേടിയത്. വിഡിയോ കോൺഫറൻസിങ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കുടുംബ കോടതിയിൽ നൽകിയ അപേക്ഷ അനുകൂലമായി തീർപ്പാക്കണമെന്ന ആവശ്യമാണ് യുവതി ഉന്നയിച്ചിട്ടുള്ളത്. കോവിഡ് കാലമായതിനാൽ കുഞ്ഞിനോടൊപ്പം നാട്ടിലെത്താൻ പ്രയാസമുണ്ട്. 2001ൽ വിവാഹിതയായ ഇവർക്ക് 2015ൽ വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിക്കേണ്ടിവന്നു. ആഭരണവും മറ്റും സംബന്ധിച്ച തർക്കം ഒത്തുതീർപ്പാക്കിയെങ്കിലും വ്യവസ്ഥകൾ ഭർത്താവ് ലംഘിച്ചതോടെ കേസ് വീണ്ടും കുടുംബ കോടതിയിലെത്തുകയായിരുന്നു. ഭർത്താവ് തുടർച്ചയായി ഹാജരായുമില്ല. കുഞ്ഞിൻെറയും തൻെറയും സംരക്ഷണത്തിന് ഭർത്താവിൻെറ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായില്ലെന്നും ഹരജിയിൽ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story