Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 12:17 AM GMT Updated On
date_range 18 May 2022 12:17 AM GMTബജ്റംഗ്ദൾ ആയുധ പരിശീലനം; അന്വേഷണം ആരംഭിച്ചു
text_fieldsbookmark_border
ബംഗളൂരു: കുടകിൽ ബജ്റംഗ്ദൾ പ്രവർത്തകർക്ക് ആയുധ പരിശീലനം നൽകിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊന്നംപേട്ടിലെ സായിശങ്കര സ്കൂളിൽ പ്രവർത്തകർക്കായി നടത്തിയ എട്ടുദിവസത്തെ ശൗര്യ പ്രശിക്ഷണ വർഗ പരിപാടിയുടെ ഭാഗമായാണ് നൂറിലധികം പേർ വെടിവെപ്പ് പരിശീലനം നൽകിയത്. സംഭവത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ ഒരു നിയമവിരുദ്ധ പ്രവർത്തനവും സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. പോപുലർ ഫ്രണ്ട് ഗോണികുപ്പ മേഖല അംഗം ഇബ്രാഹിമിന്റെ പരാതിയിലാണ് അന്വേഷണം. അതേസമയം, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുകയാണെന്ന് വീരാജ്പേട്ട ഡിവൈ.എസ്.പി നിരഞ്ജൻ രാജ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിൽനിന്ന് റിപ്പോർട്ട് തേടി. എയർഗണ്ണിന് ലൈസൻസ് ആവശ്യമില്ലെങ്കിലും തുറന്ന സ്ഥലത്ത് ഇത്തരത്തിൽ ഉപയോഗിച്ചതിന് നിയമലംഘനമാണോ എന്നത് പരിശോധിക്കും. ആയുധ പരിശീലനം നടന്ന സംഭവത്തിൽ പൊന്നംപേട്ടിലെ സായിശങ്കര സ്കൂളിൽനിന്ന് വീരാജ്പേട്ട ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ വിശദീകരണം തേടി. സാംസ്കാരിക പരിപാടി നടത്താനുള്ള അനുമതിയാണ് തേടിയതെന്നാണ് സ്കൂൾ അധികൃതർ അറിയിച്ചത്. ആർക്കും ആയുധപരിശീലനം നൽകിയിട്ടില്ലെന്നും ത്രിശൂലം ആക്രമിക്കാനുള്ളതല്ലെന്നും എല്ലാ വർഷവും ക്യാമ്പ് നടത്താറുണ്ടെന്നുമാണ് ബജ്റംഗ്ദൾ ദക്ഷിണ കർണാടക കൺവീനർ രഘു സകലേ്പുരയുടെ വിശദീകരണം. എയർഗണ്ണുകളാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story