കോൺവെക്സ് മിററുകൾ നശിക്കുന്നു; ഖജനാവിന് നഷ്ടം കോടികൾ
text_fieldsആലപ്പുഴ: റോഡ് അപകടങ്ങൾ ഒഴിവാക്കാൻ കൊടും വളവുകളിലും മൂന്നും കൂടിയ കവലകളിലും സ്ഥാപിക്കുന്ന കോൺവെക്സ് മിററുകൾ പരിപാലനമില്ലാതെ നശിക്കുന്നു.
എതിർ ദിശയിൽനിന്ന് വാഹനങ്ങൾ വരുന്നുണ്ടോയെന്ന് ഡ്രൈവർമാർക്ക് കൃത്യമായി കാണാമെന്നതാണ് ഇത്തരത്തിലുള്ള സംവിധാനംകൊണ്ട് ഉേദ്ദശിക്കുന്നത്. ഏകദേശം 5100 രൂപയാണ് ഒരു യൂനിറ്റിെൻറ ചെലവ്. എന്നാൽ, മിക്കയിടത്തും ഇത് വാഹനങ്ങൾ തന്നെ ഇടിച്ച് തകർന്ന അവസ്ഥയാണ്. അല്ലെങ്കിൽ സാമൂഹിക വിരുദ്ധർ കല്ലെറിഞ്ഞ് നശിപ്പിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടാകും. ശേഷിക്കുന്നവയാകട്ടെ പൊടിപടലങ്ങൾ പറ്റിയോ വള്ളിപ്പടർപ്പുകളിൽ മറഞ്ഞോ ആർക്കും പ്രയോജനപ്പെടാത്ത അവസ്ഥയിലാണ്. കൃത്യമായ പരിപാലനത്തിന് സംവിധാനമില്ലാത്തതാണ് വിനയാകുന്നത്.
കൊച്ചിയിലെ 'ദ പ്രോപ്പർ ചാനൽ' വിവരാവകാശ നിയമപ്രകാരം സമ്പാദിച്ച രേഖകൾ പ്രകാരം എറണാകുളം ജില്ലയിലെ തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ മാത്രം 11 ലക്ഷം രൂപ ഈയിനത്തിൽ കോൺവെക്സ് മിററുകൾ സ്ഥാപിക്കാൻ ചെലവഴിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ കോർപറേഷനുകളും നഗരസഭകളും തനത് ഫണ്ടിൽനിന്നാണ് ഇതിനായി പണം കണ്ടെത്തുന്നതെന്ന് പ്രോപ്പർ ചാനൽ പ്രസിഡൻറ് എം.കെ. ഹരിദാസ് പറയുന്നു.
മിക്കവാറും സ്ഥലങ്ങളിൽ സംരക്ഷണ ചുമതല റെസിഡൻറ്സ് അസോസിയേഷൻ ഏറ്റെടുക്കുമെങ്കിലും പ്രാവർത്തികമാകാറില്ല. കുടുംബശ്രീ പോലുള്ളവയെ ഈ സംവിധാനം പരിപാലിക്കാൻ ഏർപ്പാടാക്കണമെന്ന് നിർദേശവുമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.