Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2021 11:58 PM GMT Updated On
date_range 20 July 2021 11:58 PM GMTചേർത്തല ഉള്ളാട സമുദായക്ഷേത്രം: ശ്രീചിത്തിര തിരുനാൾ ചിത്രത്തിന് മുന്നിലെ വിളക്ക് അണയാതെ മൂന്നര പതിറ്റാണ്ട്
text_fieldsbookmark_border
box ചേർത്തല: തിരുവിതാംകൂറിലെ അവസാനത്തെ നാടുവാഴിയായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ നാട് നീങ്ങി മൂന്ന് പതിറ്റാണ്ട് കഴിയുമ്പോഴും ചേർത്തലയിൽ ഉള്ളാട സമുദായത്തിന് പണി കഴിപ്പിച്ച ക്ഷേത്രത്തിൽ രാജാവിൻെറ ചിത്രത്തിന് മുന്നിൽ വിളക്ക് അണഞ്ഞിട്ടില്ല. തിരുവിതാംകൂറിലെ അവർണ, ദലിത്, ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ച് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് 1936 നവംബർ 12ന് ഐതിഹാസികമായ ക്ഷേത്ര പ്രവേശനത്തിന് വിളംബരം ചെയ്തുവെങ്കിലും ഹിന്ദുമതത്തിൽ നിലനിന്നിരുന്ന സാമൂഹിക ദുരാചാരങ്ങളിൽ ഒന്നായിരുന്നു അയിത്തം. ജാതീയമായി താഴേക്കിടയിലുള്ളവർക്ക് പൊതുസ്ഥലങ്ങളിലും മറ്റും പ്രവേശനം നിഷേധിച്ചിരുന്നതും ഈ അയിത്താചരണത്തിൻെറ ഭാഗമായിരുന്നു. 1955 ൽ തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രം സന്ദർശിക്കാനായി ചേർത്തല കുറുപ്പം കുളങ്ങരയിൽ ഉള്ളാട സമുദായ അംഗങ്ങൾ ചെന്നിരുന്നു. എന്നാൽ, ക്ഷേത്രകാര്യങ്ങൾ നോക്കിയിരുന്ന ബ്രാഹ്മണർ താഴ്ന്ന സമുദായത്തിലെ ഈ അംഗങ്ങൾക്ക് ക്ഷേത്രത്തിൽ കയറാൻ വിലക്ക് ഏർപ്പെടുത്തി. ദുഃഖിതരായ എല്ലാവരും ചേർന്ന് മഹാരാജാവിനെ നേരിൽ കാണുകയും12 ഓളം വരുന്ന ഉള്ളാട കുടുംബാംഗങ്ങൾ കഷ്ടതകൾ രാജാവിനെ നേരിൽ കണ്ട് ബോധിപ്പിച്ചു. ഇനി ശ്രീപത്മനാഭ ക്ഷേത്രത്തിലേക്ക് നിങ്ങൾ വരേണ്ടെന്നും ഉള്ളാട സമുദായത്തിനായി ക്ഷേത്രം പണിത് തരാമെന്ന് വാക്കും കൊടുത്തു. ഇതേതുടർന്ന് കുറുപ്പംകുളങ്ങരയിൽ 13 സൻെറ് സ്ഥലത്ത് ക്ഷേത്രം പണിതു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ പോലെ മഹാവിഷ്ണു അനന്തശയനത്തിൽ കിടക്കുന്ന എണ്ണച്ചായാചിത്രം പ്രതിഷ്ഠിച്ചു. ക്ഷേത്രത്തിന് വേണ്ട ഓട്ടുപാത്രങ്ങളും വിളക്കുകളും പൂജ സാമഗ്രികളും കിളിമാനൂർ കൊട്ടാരത്തിൽനിന്ന് എത്തിച്ച് നൽകി. രാജാവിനെ നേരിൽ കാണാെനത്തിയ 12 പേർക്ക് വീടുംവെച്ച് നൽകുകയും ക്ഷേത്രാരാധനകൾക്ക് മുടക്കം വരാതിരിക്കാൻ ഒരു തുക സംഭാവനയും മഹാരാജാവ് നൽകി. അനന്തശയന പ്രതിഷ്ഠക്ക് സമീപം മഹാരാജാവിൻെറ ചിത്രം െവച്ച് ആരാധിച്ചിരുന്നത് കെടാതെ സൂക്ഷിക്കുകയാണ്. ചില കാലയളവിൽ സാമ്പത്തിക കുറവ് നേരിട്ടപ്പോഴും കൊട്ടാരത്തിൽനിന്ന് പണം നൽകി. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായിയും, ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ മഹാരാജാവും ഈ ക്ഷേത്രം ഇടക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു. -പി.ജി. രവികുമാർ APL temple ചേർത്തല കുറുപ്പം കുളങ്ങരയിൽ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് 1955ൽ ഉള്ളാട സമുദായത്തിന് പണികഴിപ്പിച്ച ക്ഷേത്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story