Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2021 11:58 PM GMT Updated On
date_range 23 Jun 2021 11:58 PM GMTചെലവുകുറഞ്ഞ ഓട്ടോമാറ്റിക് ഫുൾബോഡി സാനിറ്റൈസർ മെഷീനുമായി കോളജ് വിദ്യാർഥികൾ
text_fieldsbookmark_border
കായംകുളം: കോവിഡിനെ പ്രതിരോധിക്കാൻ ചെലവുകുറഞ്ഞ ഓട്ടോമാറ്റിക് ഫുൾബോഡി സാനിറ്റൈസർ മെഷീനുമായി എൻജിനീയറിങ് വിദ്യാർഥികൾ. കറ്റാനം കട്ടച്ചിറ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ സഹൽ മുഹമ്മദ്, മുഹമ്മദ് ഹിലാൽഷാ, അരവിന്ദ്, ജസീൽ മുഹമ്മദ്, സംഗീത് കൃഷ്ണ എന്നിവരുടെ കരവിരുതിലാണ് മെഷീൻ തയാറായത്. േപ്രാജക്ട് കോഓഡിനേറ്റർ സംഗീത എസ്. കുമാർ, എച്ച്.ഒ.ഡി ജി. അരുൺകുമാർ എന്നിവരുടെ പിന്തുണയും സഹായകമായി. 10,000ന് മുകളിൽ വിലയുള്ള മെഷീൻ സാധാരണക്കാർക്ക് അപ്രാപ്യമായതോടെയാണ് ചെലവുകുറഞ്ഞ സംരംഭം വേണമെന്ന ചിന്ത വിദ്യാർഥികളിലുണ്ടായത്. പരിശ്രമം യാഥാർഥ്യമാകാൻ 1500 രൂപയോളം മാത്രമാണ് ചെലവായത്. വ്യവസായികാടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ചാൽ ചെലവ് ഗണ്യമായി കുറക്കാനാകുമെന്നും ഇവർ പറയുന്നു. ഷോപ്പിങ് മാളുകൾ, ആശുപത്രികൾ, വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ബസുകൾ, സിനിമ തിയറ്റർ തുടങ്ങി ജനം തിങ്ങിക്കൂടുന്ന ഇടങ്ങളിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് നിർമാണം. രൂപകൽപനയിൽ ചെറിയ വ്യത്യാസം വരുത്തിയാൽ തീരെ കുറഞ്ഞ െചലവിൽ വീടുകളിലടക്കം സാധാരണക്കാർക്കും ഉപയോഗിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്. ജനങ്ങൾ കടന്നുപോകുന്ന പോകുന്നയിടങ്ങളിൽ സ്ഥാപിക്കുന്ന ഉപകരണം ആളുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് സാനിറ്റൈസർ 15 സെക്കൻഡ് സ്പ്രേ ചെയ്യുന്ന തരത്തിലാണ് യന്ത്രം നിർമിച്ചിരിക്കുന്നത്. ചിത്രം :കട്ടച്ചിറ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികൾ സാനിറ്റൈസർ മെഷീൻ നിർമാണത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story