Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2021 11:59 PM GMT Updated On
date_range 3 May 2021 11:59 PM GMTമൂന്ന് മാസത്തിനകം എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കും -തോമസ് കെ. തോമസ്
text_fieldsbookmark_border
ആലപ്പുഴ: കുട്ടനാട്ടിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനാകും പ്രഥമ പരിഗണനയെന്ന് നിയുക്ത എം.എൽ.എ തോമസ് കെ. തോമസ്. മണ്ഡലത്തിലെ പതിമൂന്ന് പഞ്ചായത്തുകളിലെയും വിഷയങ്ങൾ ഒരു പോലെ കാണും. കൈയിൽനിന്ന് പണം മുടക്കി മണ്ഡലത്തിൽ ഇതിനകം പലതും ചെയ്തിട്ടുണ്ട്. ആവശ്യമറിഞ്ഞ് കുട്ടനാട്ടുകാരെ സഹായിച്ചതിലുള്ള അവരുടെ നന്ദിയാണ് തൻെറ വിജയം. പണം നൽകി വോട്ട് വാങ്ങിയെന്ന് പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണ്. വെള്ളത്തിനും വഴിക്കും തോട് വൃത്തിയാക്കുന്നതിനും തുരുത്തുകളിൽ കൽകെട്ടുകൾ നടത്തുന്നതിനും മണ്ഡലത്തിലെ ജനങ്ങൾ അലയേണ്ടിവരില്ല.സംസ്ഥാനത്തിൻെറ സാമ്പത്തിക ഭദ്രതക്ക് പുറമെ നയിക്കാൻ നല്ല മുഖ്യമന്ത്രിയുള്ളതും നമ്മുടെ കരുത്താണെന്ന് തോമസ് കെ. തോമസ് 'മാധ്യമ'ത്തോട് പറഞ്ഞു. കുട്ടനാട് ചേന്നങ്കരിയിൽ വെട്ടിക്കോട്ട് കളത്തിൽ പറമ്പിൽ പരേതരായ വി.സി. തോമസിൻെറയും ഏലിയാമ്മയുടെയും രണ്ടാമത്തെ മകനാണ് തോമസ് കെ. തോമസ്. അന്തരിച്ച മുൻ മന്ത്രിയും കുട്ടനാട് എം.എൽ.എയുമായിരുന്ന തോമസ് ചാണ്ടിയുടെ മൂത്ത സഹോദരനാണ്. എൻ.സി.പി സംസ്ഥാന സമിതിയംഗവുമാണ്. കോട്ടയം സി.എം.എസ് ഹൈസ്കൂളിലും ചേന്നങ്കരി ദേവമാതാ സ്കൂളിലുമായി പത്താം ക്ലാസ് പഠനം. ആലപ്പുഴ ഐ.ടി.സിയിൽനിന്ന് മെക്കാനിക്കൽ കോഴ്സ് പൂർത്തിയാക്കിയശേഷം പുണെ, മുബൈ എന്നിവിടങ്ങളിൽനിന്ന് ഡിപ്ലോമ നേടി. 1980ൽ കുവൈത്തിൽ സഹോദരൻെറ സ്ഥാപനത്തിൽ ടെക്നീഷ്യനായി ജോലി തുടങ്ങി. തുടർന്ന് സഹോദരനുമായി ബിസിനസ് ആരംഭിച്ചു. കുവൈത്ത് കുട്ടനാട് അസോസിയേഷൻ പ്രസിഡൻറായിരുന്നു. ഭാര്യ കോട്ടയം നന്ദ്യാട്ട് കുടുംബാംഗം ഷേർളി തോമസ്. കുവൈത്തിലെ നാഷനൽ പെട്രോളിയം കമ്പിനി അഡ്മിനിസ്ട്രേറ്ററാണ്. മക്കൾ: ഡോ: ടിറ്റു കെ. തോമസ്, ഡോ. ടീന കെ. തോമസ്, ടിൻറു കെ. തോമസ്. മരുമക്കൾ: ഡോ. ശ്രുതി ടിറ്റു, മാൽക്കം, സിറിൽ ഫിലിപ്പ്. (തിങ്കളാഴ്ചത്തെ 'മാധ്യമ'ത്തിൽ നിയുക്ത എം.എൽ.എയുടെ വിവരങ്ങൾ നൽകിയതിൽ തെറ്റു വന്നതിൽ ഖേദിക്കുന്നു) പടം തോമസ് കെ. തോമസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story