Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2021 11:59 PM GMT Updated On
date_range 12 Jan 2021 11:59 PM GMT'ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവഗണിക്കുന്നു'
text_fieldsbookmark_border
കായംകുളം: നവോത്ഥാന നായകരെക്കുറിച്ച് ആവേശം കൊള്ളുകയും അവശജനതയെക്കുറിച്ച് വാതോരാതെ പറയുകയും ചെയ്യുന്ന ഭരണാധികാരികള്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവഗണിക്കുകയാണെന്ന് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ സ്മാരക ട്രസ്റ്റ് അഭിപ്രായപ്പെട്ടു. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ 196ാം ജയന്തിയോടനുബന്ധിച്ച്, 'കേരള നവോത്ഥാനത്തില്‍ വേലായുധപ്പണിക്കരുടെ സ്ഥാനം' എന്ന വിഷയത്തില്‍ അദ്ദേഹത്തിൻെറ പിതാവിൻെറ വീടായ എരുവ കുറ്റിത്തറയില്‍ നടന്ന ചരിത്ര സെമിനാറിലാണ് ഈ നിലപാട് ഉയര്‍ന്നത്. ബജറ്റില്‍ ഒരുകോടി രൂപ അനുവദിച്ചതായി പ്രസ്താവന വന്നതല്ലാതെ ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല. അദ്ദേഹത്തിൻെറ ത്യാഗോജ്ജ്വല ജീവിതം പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തുന്നതിന് നടപടി എടുത്തിട്ടില്ല. ആറാട്ടുപുഴയിലെ തറവാട്ട് വീട് ഏറ്റെടുത്ത് സംരക്ഷിക്കുന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ നിസ്സംഗത തുടരുന്നു. കേരളത്തിലാദ്യമായി കാര്‍ഷിക പണിമുടക്ക് വിജയകരമായി നടന്ന പത്തിയൂരില്‍ അദ്ദേഹത്തിന് സ്മാരകം വേണമെന്ന ആവശ്യവും പരിഗണിക്കപ്പെടുന്നില്ലെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ബാലചന്ദ്രപ്പണിക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൈനകരി വിക്രമന്‍ മുഖ്യപ്രഭാഷണം നടത്തി. എരുവ പ്രഭാഷ് പ്രമേയം അവതരിപ്പിച്ചു. സുരേഷ് എസ്.പി.എല്‍, സുരേഷ് വര്‍ക്കല, വിഷ്ണു എന്നിവർ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡി. അശ്വനീദേവ്, വി. മുരളീധരന്‍, കെ. രാജേന്ദ്രന്‍, ഷനൂജ്, ആദര്‍ശ്, ഹരികുമാര്‍ ഇളയിടത്ത്, പ്രഫ. ചന്ദ്രസേനന്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം: AP63 Velayudha Panicker ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ സ്മാരക ട്രസ്റ്റിൻെറ നേതൃത്വത്തിൽ നടന്ന ചരിത്ര സെമിനാർ ചെയര്‍മാന്‍ ഡോ. ബാലചന്ദ്രപ്പണിക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story