Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2020 12:00 AM GMT Updated On
date_range 20 Dec 2020 12:00 AM GMTകോൺഗ്രസ് നേതാവിനെ വീടുകയറി ആക്രമിച്ച സംഭവം: പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി
text_fieldsbookmark_border
തിരുവല്ല: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പിന്നാലെ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഗിരീഷ് രാജ്ഭവനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം പ്രവർത്തകരാണ് അക്രമത്തിന് പിന്നിെലന്ന് സമരക്കാർ ആരോപിച്ചു. കെ.പി.സി.സി സെക്രട്ടറി പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ആർ. ജയകുമാർ അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കേരി, ഉമ്മൻ അലക്സാണ്ടർ, റോജി കാട്ടാശ്ശേരി, കെ.പി. രഘുകുമാർ, ജിജോ ചെറിയാൻ, രാജേഷ് മലയിൽ, ബിജിമോൻ ചാലാക്കേരി, ടി.പി. ഹരി, ശോഭ വിനു, ലെജു പുളിക്കത്തറ, സജി എം.മാത്യു, ജിനു തുമ്പുംകുഴി, എ.ജി. ജയദേവൻ, രാജൻ വർഗീസ്, ജോൺസൺ വെൺപാല, അമീർ ഷാ, ജസ്റ്റിൻ നൈനാൻ, അജ്മൽ എന്നിവർ സംസാരിച്ചു. തിരുവല്ല നഗരസഭ: ഏറ്റവും വലിയ ഭൂരിപക്ഷം ലിൻഡ തോമസിന് തിരുവല്ല: തിരുവല്ല നഗരസഭയിലെ 39 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത് മൂന്നാം വാർഡിൽ തെരഞ്ഞെടുക്കപ്പെട്ട ലിൻഡ തോമസ് വഞ്ചിപ്പാലം. 580 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മൂന്നാംവാർഡായ ആറ്റുചിറയിൽനിന്നും എൽ.ഡി.എഫിനുവേണ്ടി കേരള കോൺഗ്രസ് ജോസ് വിഭാഗം പ്രതിനിധിയായി മത്സരിച്ച ലിൻഡ ജയിച്ചുകയറിയത്. ആകെ പോൾ ചെയ്ത 1045 വോട്ടുകളിൽ 790 വോട്ടുകൾ ലിൻഡ സ്വന്തമാക്കിയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ജോസഫ് വിഭാഗത്തിൽനിന്ന് മത്സരിച്ച ജിജി മാത്യുവിന് 210 വോട്ടുകൾ മാത്രമാണ് നേടാനായത്. സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഏലിയാമ്മ ഐപ്പിന് 53 വോട്ടുകളും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story