Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപെരുമ്പളത്ത്...

പെരുമ്പളത്ത് തെരഞ്ഞെടുപ്പ് വിഷയം പാലം തന്നെ

text_fields
bookmark_border
പാണാവള്ളി: ഈ തെരഞ്ഞെടുപ്പിലും പെരുമ്പളത്ത് പാലംതന്നെ വിഷയമാകും. അതിൻെറ സൂചനയാണ് പാലം ഉടൻ നിർമിക്കുമെന്ന പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻെറയും എ.എം. ആരിഫ് എം.പിയുടെയും പ്രസ്താവനകൾ. പാലം വിഷയം എല്ലാ തെരഞ്ഞെടുപ്പിലും ഉയർന്നുവരാറുണ്ട്. ഇക്കുറിയും ആ പതിവ് തെറ്റിയില്ല.  രണ്ട് കിലോമീറ്റർ നീളമുള്ള പാലം നിർമിക്കാൻ സർക്കാർ ചില നടപടികൾ ആരംഭിച്ചിരുന്നു. വടുതല െജട്ടിയിൽനിന്ന് പെരുമ്പളേത്തക്ക് 95 കോടി രൂപ െചലവിൽ പാലം നിർമിക്കാനാണ് പദ്ധതി. നിർമാണസാമഗ്രികൾ വടുതല ജെട്ടിയിൽ എത്തിച്ചെങ്കിലും പിന്നീട് ഇവ തിരിച്ചുകൊണ്ടുപോയി. ഹൈകോടതിയിലുണ്ടായിരുന്ന കേസിൽ തീർപ്പായതോടെ നിർമാണത്തിന് ഇനി തടസ്സമുണ്ടാകില്ലെന്നാണ് എൽ.ഡി.എഫ് അവകാശപ്പെടുന്നത്. കുറേക്കാലമായി ഇങ്ങനെ കേൾക്കുന്ന ദ്വീപുകാർ ഇത് മുഖവിലയ്ക്കെടുക്കുന്നില്ല. പാലത്തിൻെറ ഒരു പില്ലറെങ്കിലും യാഥാർഥ്യമായെങ്കിലെന്ന് ആശിക്കുന്ന പെരുമ്പളത്തുകാരുമുണ്ട്. യു.ഡി.എഫ് ഭരണമായിരുന്നു പഞ്ചായത്തിൽ. ഇത്തവണ പ്രസിഡൻറ് സ്ഥാനം വനിത ജനറൽ വിഭാഗമാണ്. പഞ്ചായത്തിലാകെ കോൺഗ്രസിൽ പ്രവർത്തനമാന്ദ്യം ഉണ്ട്. 2005 മുതൽ 2015 വരെ ഭരിച്ചത് ഇടതുപക്ഷമാണ്. കോവിഡ് കാലമല്ലായിരുെന്നങ്കിൽ ദ്വീപാകെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉത്സവപ്രതീതിയുണ്ടാക്കുമായിരുന്നു. ദ്വീപാകെ ജാഥകളും കവലപ്രസംഗങ്ങളും പതിവായിരുന്നു. സംഘർഷങ്ങളിൽവരെ എത്തുന്ന തെരഞ്ഞെടുപ്പ് ആവേശം ദ്വീപ് നിവാസികൾക്ക് ഓർമ മാത്രമാവുകയാണ്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story