Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2020 11:59 PM GMT Updated On
date_range 20 Nov 2020 11:59 PM GMTപൊതുശൗചാലയം, യാത്രാക്ലേശം, ബസ് സ്റ്റാൻഡ്: അടിസ്ഥാന സൗകര്യങ്ങൾക്കായി ശബ്ദമുയർത്താൻ തുറവൂർ
text_fieldsbookmark_border
തുറവൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ, ഏറെനാളത്തെ മുറവിളിക്കൊടുവിലും വിസ്മൃതിയിലാണ്ട് തുടങ്ങിയ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യമുയർത്താൻ തുറവൂർ നിവാസികൾ. പൊതുശൗചാലയ നിർമാണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒന്നര പതിറ്റാണ്ടുമുമ്പ് അന്നത്തെ ഭരണസമിതി ശൗചാലയ നിർമാണത്തിന് പദ്ധതി തയാറാക്കുകയും അനുയോജ്യമായ സ്ഥലം കണ്ടെത്തി നിർമാണം തുടങ്ങാൻ തത്ത്വത്തിൽ അംഗീകാരം നൽകുകയും ചെയ്തു. എന്നാൽ, വർഷങ്ങൾ പലതുകഴിഞ്ഞിട്ടും ഇത് രേഖകളിൽ വിശ്രമിക്കുകയാണ്. തുറവൂർ, വളമംഗലം, തൈക്കാട്ടുശ്ശേരി മേഖലയിലുള്ളവർ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം യാത്രസൗകര്യത്തിൻെറ അഭാവമാണ്. യു.ഡി.എഫ് സർക്കാറിൻെറ അവസാനകാലത്ത് ഉദ്ഘാടനം ചെയ്ത തൈക്കാട്ടുശേരി പാലത്തിലൂടെ ചേർത്തലയിൽനിന്ന് തവണക്കടവ്, മാക്കേക്കടവ്, തുറവൂർ വഴി തോപ്പുംപടി, ചെല്ലാനം എന്നിവിടങ്ങളിലേക്ക് ആറ് കെ.എസ്.ആർ.ടി.സി ബസുകളും ഒരു സ്വകാര്യബസും സർവിസ് ആരംഭിച്ചിരുന്നു. ഏറെ പ്രയോജനകരമായിരുന്ന ഈ സർവിസുകൾ താമസിയാതെ നിർത്തലാക്കി. ലാഭകരമല്ലാത്ത സർവിസുകളുടെ ഗണത്തിൽപെടുത്തിയാണ് കെ.എസ്.ആർ.ടി.സി ഓട്ടം നിർത്തിയത്. ഒപ്പം സ്വകാര്യ ബസ് സർവിസും. മറ്റൊരു പ്രധാന ആവശ്യം തുറവൂരിൽ ബസ് സ്റ്റാൻഡ് സ്ഥാപിക്കണമെന്നതാണ്. ഇതിനായി സ്ഥലം കണ്ടെത്തുന്നതിനും പലതവണ ശ്രമം നടത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. തുറവൂരിൽനിന്ന് സർവിസ് ആരംഭിക്കുന്നതും ഇവിടെ സർവിസ് അവസാനിപ്പിക്കുകയും ചെയ്യുന്ന ബസുകൾ മിക്കതും ദേശീയപാതക്ക് അരികിലാണ് പാർക്ക് ചെയ്യുന്നത്. ഇത് മറ്റു വാഹനങ്ങളും ഇരുചക്ര-കാൽനട യാത്രികരും അപകടത്തിൽപെടുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്ന പ്രാപ്തരായ ജനപ്രതിനിധികൾ ഉണ്ടായെങ്കിലേ പ്രദേശത്തിൻെറ സമഗ്രവികസനം സാധ്യമാകൂവെന്ന് െറസിഡൻറ്സ് അസോസിയേഷൻ ഉൾെപ്പടെയുള്ള കൂട്ടായ്മകൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story