Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2020 12:00 AM GMT Updated On
date_range 18 Nov 2020 12:00 AM GMTപെരുമ്പളം പാലം: നിർമാണ കമ്പനിക്കെതിരെ നടപടിയെന്ന് മന്ത്രി
text_fieldsbookmark_border
കോടതി വ്യവഹാരങ്ങളില്‍ കക്ഷിചേരാന്‍ ഒരു ജനപ്രതിനിധിപോലും മുന്നോട്ടുവന്നില്ലെന്ന് ആലപ്പുഴ: പെരുമ്പളം പാലം നിർമാണത്തിന് കരാര്‍ ഏറ്റെടുത്ത സെഗൂറോ കണ്‍സ്ട്രക്ഷനും ഇന്‍കെല്ലും ചേര്‍ന്നുള്ള സംയുക്ത സംരംഭം പ്രവൃത്തി തുടങ്ങാത്തതിനാൽ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചു. സംയുക്ത കമ്പനി ഏറ്റെടുത്ത ആലപ്പുഴ, എറണാകുളം ജില്ലകളിലെ മറ്റു ഏഴ് പാലങ്ങളുടെ പ്രവൃത്തികളിലും ഇത്തരത്തില്‍ നടപടിയെടുക്കേണ്ടി വന്നിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പെരുമ്പളം പാലത്തിൻെറ അടങ്കല്‍ തുക 100 കോടിയും ടെൻഡര്‍ പിടിച്ചത് 92 കോടിക്കുമാണ്. കോടതിവ്യവഹാരങ്ങള്‍ മൂലമാണ് പ്രവൃത്തി തുടങ്ങാതിരുന്നത്. ഒന്നാമത്തെ കരാര്‍ സ്ഥാപനത്തെ ഒഴിവാക്കിയപ്പോള്‍ ചട്ടപ്രകാരം രണ്ടാമതായി ടെൻഡര്‍ യോഗ്യത നേടിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് കരാര്‍ നല്‍കാനിരുന്നത്. ഇതിനെതിരെ മറ്റൊരു കരാര്‍ കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു. രണ്ടാമത്തെ കമ്പനിക്ക് ടെൻഡര്‍ നല്‍കാനുള്ള തീരുമാനം കോടതി ശരിവെച്ചിട്ടുണ്ട്. ആദ്യത്തെ കരാര്‍ കമ്പനിയുടെ അനാസ്ഥയും സാമ്പത്തിക ശേഷിയില്ലായ്മയും കോടതി വ്യവഹാരങ്ങളുംകൊണ്ട് ഒന്നര വര്‍ഷത്തെ കാലതാമസമാണുണ്ടായത്. കോടതി വ്യവഹാരങ്ങളില്‍ കക്ഷിചേരാന്‍ അവിടുത്തെ ഒരു ജനപ്രതിനിധിപോലും മുന്നോട്ടുവന്നില്ലെന്ന് ആരോപിച്ച മന്ത്രി, പാലം നിർമാണം ഉടന്‍ ആരംഭിക്കുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story