Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2020 11:58 PM GMT Updated On
date_range 11 Nov 2020 11:58 PM GMTഅഞ്ചുവർഷം മുമ്പ് മരിച്ച് യുവാവിെൻറ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്േമാർട്ടം നടത്തി
text_fieldsbookmark_border
അഞ്ചുവർഷം മുമ്പ് മരിച്ച് യുവാവിൻെറ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്േമാർട്ടം നടത്തി ആറാട്ടുപുഴ: അഞ്ചുവർഷം മുമ്പ് മരിച്ച യുവാവിൻെറ മൃതദേഹം കുഴിമാടം തുറന്ന് പുറത്തെടുത്ത് പോസ്റ്റ്േമാർട്ടം ചെയ്തു. പാനൂർ വരവുകാട് പള്ളിയിൽ ഖബറടക്കിയ തൃക്കുന്നപ്പുഴ പാനൂർ പൂത്തറയിൽ മുഹമ്മദ് മുസ്തഫയുടെ (34) മൃതദേഹമാണ് പോസ്റ്റ്േമാർട്ടം നടത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് മുഹമ്മദ് മുസ്തഫയുടെ ഭാര്യ സുമയ്യയുടെ ബന്ധു പല്ലന കൊക്കാടം തറയിൽ ഇർഷാദ് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് നടപടി. ബുധനാഴ്ച രാവിലെ 10ന് ചെങ്ങന്നൂർ ആർ.ഡി.ഒ ജി. ഉഷാകുമാരിയുടെ നേതൃത്വത്തിലാണ് കുഴിമാടം തുറന്ന് മൃതദേഹം പുറത്തെടുത്തത്. ഡെപ്യൂട്ടി പൊലീസ് സർജൻ ഡോ.ബി. കൃഷ്ണൻെറ നേതൃത്വത്തിൽ അസി. പൊലീസ് സർജൻ ഡോ. നിധിൻ, ഡോ. ദീപ്തി എന്നിവരാണ് പോസ്റ്റ്േമാർട്ടം നടത്തിയത്. എല്ല്, മണ്ണ് എന്നിവ രാസപരിശോധനക്കും മുടിയും പല്ലും ഡി.എൻ.എ പരിശോധനക്കുമായി ശേഖരിച്ചു. ഫോറൻസിക് സയൻറിഫിക് ഓഫിസർ വി. ചിത്ര, വിരലടയാള വിദഗ്ധൻ ജി. അജിത് എന്നിവരും തെളിവുകൾ ശേഖരിച്ചു. നിരവധി പേരാണ് സംഭവം വീക്ഷിക്കാൻ എത്തിയത്. തൃക്കുന്നപ്പുഴ സി.ഐ ടി. ദിലീഷ് കുമാറിൻെറ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സംഭവസ്ഥലത്തുണ്ടായിരുന്നു. കാർത്തികപ്പള്ളി തഹസിൽദാർ ഡി.സി. ദിലീപ് കുമാർ, ആർ.ഡി.ഒ ഓഫിസ് സൂപ്രണ്ട് പി.എ. സജീവ് കുമാർ, പി.എൻ. പ്രദീപ് കുമാർ, തൃക്കുന്നപ്പുഴ വില്ലേജ് ഓഫിസർ നദി, തൃക്കുന്നപ്പുഴ എസ്.ഐ കെ.ബി. ആനന്ദബോസ്, പൊലീസ് ഫോട്ടോഗ്രാഫർ ചന്ദ്രബോസ് തുടങ്ങിയവരും സംഭവസ്ഥലത്ത് എത്തിയിരുന്നു. പൊലീസും ആർ.ഡി.ഒയും നിർദേശിച്ച പ്രകാരമുള്ള സൗകര്യം പാനൂർ ജമാഅത്ത് കമ്മിറ്റി ഒരുക്കി. 2015 നവംബർ 15-നാണ് മുഹമ്മദ് മുസ്തഫ മരിച്ചത്. apl POSTMORTAM 1, 2 കുഴിമാടത്തിൽനിന്ന് പുറത്തെടുത്ത മൃതദേഹം ഡോക്ടർമാർ പരിശോധന നടത്തുന്നു AP53 muhammed musthafa മുഹമ്മദ് മുസ്തഫ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story