Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2020 11:59 PM GMT Updated On
date_range 9 Nov 2020 11:59 PM GMTആൾക്കൂട്ടത്തിന് നിയന്ത്രണം; മാർഗനിർദേശം പുറത്തിറങ്ങി
text_fieldsbookmark_border
ആലപ്പുഴ: കോവിഡുകാലത്തെ തെരഞ്ഞെടുപ്പിൽ കടുത്ത നിയന്ത്രണവുമായി തെരഞ്ഞെടുപ്പ് പ്രവർത്തന മാർഗനിർദേശം പുറത്തിറങ്ങി. പ്രചാരണപ്രവർത്തനങ്ങൾക്ക് കർശന ഉപാധികളാണ് തെരഞ്ഞെടുപ്പ് കമീഷൻ മുന്നോട്ടുവെക്കുന്നത്. പത്രിക സമർപ്പിക്കുന്നത് മുതൽ പ്രചാരണംവരെയുള്ള പ്രവർത്തനങ്ങൾക്ക് കൃത്യമായ നിരീക്ഷണമുണ്ടാകും. സ്ഥാനാർഥി ഉൾപ്പെടെ പത്രികാസമർപ്പണത്തിന് മൂന്നുപേർ മാത്രമേ വരണാധികാരിയുടെ മുന്നിലെത്താവൂ. തെരഞ്ഞെടുപ്പ് ഏജൻറ്, നിർദേശകൻ എന്നിവക്ക് പുറമേ ആവശ്യമെങ്കിൽ മറ്റൊരാൾക്കും പ്രവേശനം അനുവദിക്കും. പത്രികാസമർപ്പണത്തിന് എത്തുേമ്പാൾ സ്ഥാനാർഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങൾ മാത്രമേ പാടുള്ളൂ. അതും വരണാധികാരിയുടെ ഓഫിസിന് 100 മീറ്റർ അകലെ നിർത്തണം. പ്രചാരണത്തിന് ഇരുചക്രവാഹനങ്ങളടക്കം എത്രവേണമെങ്കിലും ഉപയോഗിക്കുന്നതിന് തടസ്സമില്ല. എന്നാൽ, കോവിഡ് മാനദണ്ഡം പാലിച്ച് ഉപയോഗിക്കുന്നതിന് അനുമതി വാങ്ങണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയുടെ ഗ്രൗണ്ടും പ്രചാരണപരിപാടിക്ക് ഉപയോഗിക്കാൻ പാടില്ല. പ്രധാന നിർദേശങ്ങൾ *സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ചുവരെഴുത്ത് അടക്കമുള്ളതിന് ഉടമയുടെ രേഖാമൂലം അനുമതി വേണം *പൊതുസ്ഥലത്ത് പരസ്യങ്ങളും പ്രചാരേണാപാധികളും സ്ഥാപിക്കാം. എല്ലാവർക്കും തുല്യ അവകാശം നൽകണം *ദൈവങ്ങളുടെയും ആരാധനാമൂർത്തികളുടെയും ചിത്രം ഉപയോഗിച്ചുള്ള പ്രചാരണം പാടില്ല *പ്ലാസ്റ്റിക്, ഫ്ലക്സ് എന്നിവക്ക് നിേരാധനം *ചിഹ്നവും ചിത്രവുമുള്ള മാസ്ക്, തൊപ്പി എന്നിവ ഉപയോഗിച്ചാൽ തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും * ഉച്ചഭാഷിണിക്ക്് പൊലീസിൻെറ മുൻകൂർ അനുമതിവേണം (രാത്രി 10 മുതൽ രാവിലെ ആറുവരെ പാടില്ല) * വോട്ടർമാർക്ക് ചിഹ്നമില്ലാത്ത സ്ലിപ് നൽകാം * അപകീർത്തികരമായ സന്ദേശം സോഷ്യൽ മീഡിയ, എസ്.എം.എസ് വഴി അയക്കുന്നത് കുറ്റകരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story