Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2020 12:00 AM GMT Updated On
date_range 8 Nov 2020 12:00 AM GMTഹൈമാസ്റ്റ് വിളക്കുകൾ കണ്ണടച്ചു: തുറവൂർ കവല അപകടക്കവലയാകുന്നു
text_fieldsbookmark_border
തുറവൂർ: ഹൈമാസ്റ്റ് വിളക്കുകൾ തെളിയാത്തത് തുറവൂർ കവലയെ ഇരുട്ടിലാക്കുന്നു. പലതവണ പരാതിപ്പെട്ടിട്ടും അറ്റകുറ്റപ്പണി നടത്തി വിളക്കുകൾ തെളിക്കാൻ അധികൃതർ തയാറാകുന്നില്ല. ദിവസങ്ങൾക്കുള്ളിൽ നിരവധി അപകടങ്ങളാണ് കവലക്ക് സമീപം നടന്നത്. കഴിഞ്ഞ ദിവസം ഗായകൻ വിജയ് യേശുദാസിൻെറ കാർ അപകടത്തിൽപെട്ടത് ഇവിടെയാണ്. അതിനുശേഷം തൊട്ടടുത്ത ദിവസം ലോറി മറിഞ്ഞു. വർഷങ്ങൾക്കുമുമ്പ് കെ.സി. വേണുഗോപാൽ എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ചാണ് ഇവിടെ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചത്. എൽ.ഡി.എഫ് ഭരിക്കുന്ന തുറവൂർ, കുത്തിയതോട് പഞ്ചായത്തുകൾക്കാണ് ലൈറ്റുകളുടെ നിർവഹണച്ചുമതല. കെ.സി. വേണുഗോപാൽ എം.പിയായിരുന്ന കാലത്ത് സ്ഥാപിച്ച ലൈറ്റുകൾ ആയതിനാലാണ് ഇവ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനസജ്ജമാക്കാൻ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർ തയാറാകാത്തതെന്നാണ് ആക്ഷേപം. നഗരസഭ ഓഫിസിലും സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്തും നിരീക്ഷണ കാമറ ചെങ്ങന്നൂര്‍: നഗരസഭ ഓഫിസിലും സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്തും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി നഗരസഭ ചെയര്‍മാന്‍ കെ. ഷിബുരാജന്‍ അറിയിച്ചു. ശബരിമല ഫണ്ടില്‍നിന്ന് 3.20 ലക്ഷം രൂപ വിനിയോഗിച്ച് സ്വകാര്യ ബസ് സ്റ്റാൻഡിൻെറ അകത്തും പുറത്തുമായി എട്ട് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചു. നഗരസഭയുടെ ക്രിസ്ത്യന്‍ കോളജിലെ ഫസ്റ്റ്ലൈന് ട്രീറ്റ്‌മൻെറ് സൻെററിൻെറ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനാല്‍ അവിടേക്ക് ഒമാന്‍ ലയണ്‍സ് ക്ലബ് സ്‌പോണ്‍സര്‍ ചെയ്ത 11 നിരീക്ഷണ കാമറകള്‍ നഗരസഭ ഓഫിസിനുള്ളില്‍ സ്ഥാപിക്കും. ഒരാഴ്ചക്കുള്ളില്‍ കാമറകള്‍ പൂർണമായും സ്ഥാപിക്കാന്‍ കഴിയുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story