Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎഴുപുന്നയിൽ...

എഴുപുന്നയിൽ പോരാട്ടത്തിനൊരുങ്ങി മുന്നണികൾ

text_fields
bookmark_border
അരൂർ: എഴുപുന്നയിൽ സീറ്റ് ചർച്ച പൂർത്തിയാക്കി പോരാട്ടത്തിനൊരുങ്ങി മുന്നണികൾ. എൽ.ഡി.എഫിലെ പ്രധാന കക്ഷികൾ സി.പി.എമ്മും സി.പി.ഐയും തന്നെ. 10 സീറ്റിൽ സി.പി.എം മത്സരിക്കും. സി.പി.ഐ അഞ്ചിലും. ഒരു സീറ്റ് ജെ.എസ്.എസിനോ കേരള കോൺഗ്രസിനോ നൽകും. യു.ഡി.എഫിൽ പ്രധാന കക്ഷി കോൺഗ്രസ് മാത്രമാണ്. ഒരു സീറ്റ് ആർ.എസ്.പിക്ക് നൽകിയേക്കും. ഇരുമുന്നണിയും ഏറക്കുറെ സ്ഥാനാർഥികളെ കണ്ടുെവച്ചിട്ടുണ്ട്. ഞായറാഴ്ച ഒരൊറ്റ ദിവസം എല്ലാ വാർഡിലും കമ്മിറ്റി ചേർന്ന് യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. തർക്കമുള്ള ചില വാർഡുകളിൽ റിബൽ ശല്യത്തിനും സാധ്യതയുണ്ട്. എൽ.ഡി.എഫിൽ അത്തരം പ്രശ്നങ്ങളില്ല. ഏതാണ്ട് സ്ഥാനാർഥികളെ തീരുമാനിച്ച നിലയിലാണ്. ചിലർ വാർഡുകളിൽ ഒരു റൗണ്ട് ഇറങ്ങിക്കഴിഞ്ഞു. ഇരുകൂട്ടരും പഞ്ചായത്തിൻെറ വികസനകാര്യങ്ങൾതന്നെ രാഷ്ട്രീയ ചർച്ച ആക്കുന്നത്. യു.ഡി.എഫ് ഭരണത്തിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ നടത്തിയില്ലെന്ന സ്ഥിരം പല്ലവിക്കപ്പുറം വീഴ്ചകൾ അക്കമിട്ട് നിരത്താനാണ് എൽ.ഡി.എഫ് ഒരുങ്ങുന്നത്. കാർഷികമേഖലയായ എഴുപുന്നയിൽ നെൽകൃഷിക്ക് ഒരുവിധ ശ്രമവും പഞ്ചായത്ത് നടത്തിയില്ലെന്ന് അവർ ആരോപിക്കുന്നു. വ്യവസായങ്ങൾ അധികമുണ്ടെങ്കിലുംപഞ്ചായത്തിൻെറ വികസനകാര്യങ്ങളിൽ വ്യവസായികളെക്കൂടി പങ്കാളികളാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. മാലിന്യ നിർമാർജനത്തിന് 25 വർഷമായി പദ്ധതി തയാറാക്കാൻ കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിനും കഴിഞ്ഞില്ല. യു.ഡി.എഫിലെ ഒരു മെംബർ രാജിെവച്ച് ഒഴിഞ്ഞപ്പോൾ വാർഡ് അനാഥമായെന്നും വികസനപ്രവർത്തനങ്ങൾ നിലെച്ചന്നും പഞ്ചായത്ത് നേതൃത്വം ഉത്തരവാദിത്തം കാട്ടിയില്ലെന്നും വിമർശനം ഉണ്ട്. വികസനപ്രവർത്തനങ്ങളുടെ മികവ് ചൂണ്ടിക്കാട്ടിത്തന്നെയാണ് യു.ഡി.എഫ് മത്സരത്തിന് ഒരുങ്ങുന്നത്. കോൺഗ്രസ് പഞ്ചായത്ത് ആയതുകൊണ്ട് എൽ.ഡി.എഫ് സർക്കാർ ചിറ്റമ്മനയം കാട്ടിയെന്നും സർക്കാർ സഹായങ്ങൾ നൽകിയില്ലെന്നും പരാതിയുണ്ട്. എന്നിട്ടും പ്രളയവും കോവിഡും വരുത്തിയ ദുരിതങ്ങൾ നേരിടാൻ ജനങ്ങളുെട സഹായത്തോടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ കാഴ്ചെവച്ചതിൻെറ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് വോട്ടർമാരെ സമീപിക്കാൻ ഒരുങ്ങുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story