Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമീൻകൃഷിയിൽ...

മീൻകൃഷിയിൽ 'വിദ്യാരംഭം' കുറിച്ച് വിദ്യാർഥികൾ

text_fields
bookmark_border
അരൂക്കുറ്റി: മീൻകൃഷിയിലും ഒരുകൈ നോക്കാൻ വിദ്യാർഥികൾ. നദ്വത്ത് നഗർ ഓഞ്ഞിലിക്കലിൽ അറബി അധ്യാപകനായ പി.എം. സുബൈറിൻെറ മക്കളായ മുഹമ്മദ് റിസ്വാനും മുഹമ്മദ് റസിനുമാണ് മീൻകൃഷി ആരംഭിച്ചത്. വീട്ടിലെയും കൃഷിസ്ഥലത്തെയും കുളത്തിലും ശുദ്ധജലമുള്ള പാടത്തുമാണ് ഇവർ മീൻകൃഷി നടത്തുന്നത്. അരൂക്കുറ്റി പഞ്ചായത്തിൽനിന്ന് കിട്ടിയ മീൻ കുഞ്ഞുങ്ങളെ എം.എൽ.എ ജോൺ ഫെർണാണ്ടസ് വീട്ടുമുറ്റത്തെ കുളത്തിൽ നിക്ഷേപിച്ച് കുട്ടികളെ പ്രോത്സാഹിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് സുബൈർ കൃഷിസ്ഥലത്തെ കുളത്തിലും മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇവരുടെ കൃഷിസ്ഥലത്ത് വ്യത്യസ്ത കൃഷിരീതികൾ ഉപയോഗിക്കുന്നുണ്ട്. കുളത്തിൽനിന്ന് പഴയ കാലത്തേതുപോലെ തേക്ക് കൊട്ട ഉപയോഗിച്ചാണ് ഞാറിന് വെള്ളം തേകി ഒഴിക്കുന്നത്. ഊഞ്ഞാൾ, ഏറുമാടം, മീൻ പിടിക്കാനുള്ള ചൂണ്ട, വല ഇവയെല്ലാം കൃഷിസ്ഥലത്തുണ്ട്. ടി.എം. അജയകുമാർ, കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് സെക്രട്ടറി ടി.എസ്. നാസിമുദ്ദീൻ, മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ് വൈസ് പ്രസിഡൻറ് കെ.പി. നടരാജൻ, ക്ലീൻ അരൂക്കുറ്റി പബ്ലിസിറ്റി കോഓഡിനേറ്റർ ചതയ ഗോപിനാഥ്, കർഷകനായ ശിവരാജൻ കുമ്പളം തുടങ്ങിയവരും എം.എൽ.എയോടൊപ്പം കൃഷി സ്ഥലത്ത് എത്തിയിരുന്നു. ചിത്രം: AP59 Malsyakrishi ജോർജ് ഫെർണാണ്ടസ് മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു വ്യാപാരദ്രോഹ നടപടികളിൽ പ്രതിഷേധം കായംകുളം: സെക്ടറൽ മജിസ്ട്രേറ്റ് അധികാരം ലഭിച്ച ഗസറ്റഡ് ഉദ്യോഗസ്ഥർ കടകളിൽ അനാവശ്യ പരിശോധന നടത്തി പിഴയിടുന്നത് അവസാനിപ്പിക്കുക, പ്രളയ സെസ് അവസാനിപ്പിക്കുക, കണ്ടെയ്ൻമൻെറ് സോൺ രീതിയിലെ അശാസ്ത്രീയത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഈ മാസം മൂന്നിന് രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ കടകൾ അടച്ച് പ്രതിഷേധിക്കും. സമാന്തരമായി പ്രധാന ജങ്ഷനുകളിൽ ധർണയും നടത്തും. നഗരസഭ ഒാഫിസ്, ജി.എസ്.ടി ഒാഫിസ് എന്നിവക്ക് മുന്നിൽ ധർണ നടത്താൻ കായംകുളം യൂനിറ്റ് യോഗം തീരുമാനിച്ചു. പ്രസിഡൻറ് സിനിൽ സബാദ് അധ്യക്ഷത വഹിച്ചു. വിവിധ ഭാഗങ്ങളിൽ സമരം സംഘടിപ്പിക്കാനും തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story