Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2020 11:59 PM GMT Updated On
date_range 14 Sep 2020 11:59 PM GMTമെഡിക്കൽ കോളജിൽ സി.ടി സ്കാനിങ് ഫിലിമിന് പണം; അത്യാസന്നനിലയിൽ എത്തുന്നവർക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന്
text_fieldsbookmark_border
അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ സി.ടി സ്കാനിങ് ഫിലിമിന് പണം ഈടാക്കുന്നതിനാൽ അത്യാസന്ന നിലയിൽ എത്തുന്നവർക്ക് ചികിത്സ ലഭിക്കുന്നില്ല. അപകടങ്ങളിൽപെട്ട് എത്തുന്നവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണമെങ്കിൽ സി.ടി സ്കാൻ ചെയ്തതിൻെറ ഫിലിം വേണ്ടിവരും. ഇതിൻെറ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് ചികിത്സ ആരംഭിക്കുന്നത്. സ്കാനിങ് കഴിഞ്ഞയുടൻ ഫിലിം നൽകും. എന്നാൽ, മണിക്കൂറുകൾക്കുശേഷമാണ് പൂർണമായ റിപ്പോർട്ട് ലഭിക്കുന്നത്. റിപ്പോർട്ട് ലഭിക്കുമ്പോഴാണ് പണം അടച്ചിരുന്നത്. എന്നാൽ, അതിൽ മാറ്റംവരുത്തി ഫിലിം ലഭിക്കണമെങ്കിൽ തുക അടക്കണമെന്നായി. ഇതോടെ അത്യാസന്നനിലയിൽ എത്തുന്നവർക്ക് വിദഗ്ധ ചികിത്സ ലഭിക്കാതായി. പലപ്പോഴും അപകടങ്ങളിൽപെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവരുടെ പക്കൽ പണം കാണാറില്ല. സി.ടി സ്കാൻ ഫിലിമും റിപ്പോർട്ടും തികച്ചും സൗജന്യമായി നൽകണമെന്ന് നേരത്തേ ആശുപത്രി വികസന സമിതി തീരുമാനമെടുത്തിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയായതിനാൽ റിപ്പോർട്ടിന് പണം ഈടാക്കാമെന്നും ഫിലിം നിമിഷങ്ങൾക്കുള്ളിൽ സൗജന്യമായി നൽകാനും തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് അട്ടിമറിച്ചത്. അപകടങ്ങളിൽപെട്ട് ആശുപത്രിയിലെത്തുന്നവർക്ക് ആദ്യ 24 മണിക്കൂർ ചികിത്സ തികച്ചും സൗജന്യമായി നൽകണമെന്ന സർക്കാർ തീരുമാനവും നിഷേധിക്കുകയാണ്. ഫിലിം സൗജന്യമായി നൽകണമെന്ന് ആശുപത്രി വികസന സമിതി അംഗവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ യു.എം. കബീർ ആവശ്യപ്പെട്ടു. സ്വാതന്ത്യസമര സമരസേനാനികളുടെ പേര് നീക്കരുത് -ജമാഅത്ത് കൗൺസിൽ തുറവൂർ: ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി വീരമൃത്യു വരിച്ച ആലി മുസ്ലിയാരുടെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും പേരുകൾ ചരിത്ര നിഘണ്ടുകളിൽനിന്ന് മാറ്റാനുള്ള തീരുമാനം കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് വി.കെ. സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ ജലീൽ, നിസാർ കോതങ്ങാട്ട്, കെ.കെ. ലത്തീഫ്, എം.കെ. ഷാഹുൽ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story