Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2020 11:58 PM GMT Updated On
date_range 11 Sep 2020 11:58 PM GMTഎൽ.ഡി.എഫ് സർക്കാർ കാണിക്കേണ്ടത് കമ്യൂണിസ്റ്റ് ആർജവം -എ.ഐ.ടി.യു.സി
text_fieldsbookmark_border
പാതിരപ്പള്ളിയിലെ എക്സൽ ഗ്ലാസസ് ഏറ്റെടുക്കുക വഴി എൽ.ഡി.എഫ് സർക്കാർ കമ്യൂണിസ്റ്റ് ആർജവം കാണിക്കുകയാണ് വേണ്ടതെന്ന് എ.ഐ.ടി.യു.സി ദേശീയ സമിതിയംഗവും ജില്ല സെക്രട്ടറിയുമായ വി. മോഹൻദാസ്. സർക്കാറിൻെറ കൈയിൽ പണമില്ലെന്നതുപോലെ ഏറ്റെടുക്കാതിരിക്കാൻ നിരത്തുന്ന വാദങ്ങളൊക്കെ ബാലിശവും അസംബന്ധവുമാണ്. ബിർളയിൽനിന്നും ഉത്തം ഗ്രൂപ് വാങ്ങിയ കോമളപുരം സ്പിന്നിങ് മിൽ സർക്കാർ ഏറ്റെടുെത്തങ്കിലും 10പൈസ കൈമാറിയിട്ടില്ല. മുഖക്കണ്ണാടി മുതൽ സോളാർ പാനൽ വരെ വൈവിധ്യങ്ങൾ ഗ്ലാസിൻെറ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ നിർമിക്കാമെന്നിരിക്കെ നിലവിലെ കുപ്പികൾക്ക് വിപണി കുറെഞ്ഞന്ന വാദത്തിന് പ്രസക്തിയില്ല. പ്രധാന അസംസ്കൃത വസ്തുവായ സിലിക്ക മണൽശേഖരം പഴയതുകണക്കെയിെല്ലന്ന വാദത്തിലും കഴമ്പില്ല. കൽക്കരിയും പെട്രോളുമൊക്കെ കുറഞ്ഞുവരുകയാണെന്നുകണ്ട് അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവസാനിപ്പിച്ചിട്ടില്ലല്ലോ? കമ്പനി ഏറ്റെടുക്കുന്നതിന് നിലവിലെ അക്വിസിഷൻ, ടേക്ക് ഓവർ നിയമങ്ങൾക്കുപകരം റിക്വിസിഷൻ ആക്റ്റ് മതി. അങ്ങനെവരുേമ്പാൾ ഫാക്ടറിയുടെ ടൈറ്റിൽ ഡീഡിൽ ഉടമയുടെ പേര് മാറില്ല. അതേസമയം, നിശ്ചിതവാടക നൽകി കമ്പനി ഏറ്റെടുക്കാം. കായംകുളത്തെ പത്തിയൂരിെലയും കൃഷ്ണപുരെത്തയും കശുവണ്ടി ഫാക്ടറികൾ കശുവണ്ടി വികസന കോർപറേഷൻ ഏറ്റെടുത്തത് ഇപ്രകാരമാണ്. കോമളപുരം സ്പിന്നിങ് മിൽ സർക്കാർ ഏറ്റെടുെത്തങ്കിലും ധനമന്ത്രി തോമസ് ഐസക് സ്വീകരിച്ച വെടക്കാക്കി തനിക്കാക്കൽ സമീപനം വിമർശിക്കപ്പെടേണ്ടതാണ്. തൊഴിലാളി നിയമനത്തിൽ സ്വീകരിച്ച പച്ചയായ സ്വജനപക്ഷപാതിത്വം പിന്നീട് തുറന്നുകാണിക്കപ്പെട്ടു. ഇതിൽ എ.ഐ.ടി.യു.സി സ്വീകരിച്ച നിലപാട് ഹൈകോടതി വിധിയിലൂടെ ശരിയാണെന്ന് തെളിയുകയും ചെയ്തു. എക്സൽ ഗ്ലാസസിൻെറ കാര്യത്തിൽ എല്ലാ തൊഴിലാളികളും പിരിഞ്ഞു പോകുന്നതുവരെ കമ്പനി ഏറ്റെടുക്കാൻ വൈകിക്കുന്നത് ശരിയല്ല -അദ്ദേഹം കൂട്ടിച്ചേർത്തു. പടം. വി. മോഹൻദാസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story