Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2020 11:58 PM GMT Updated On
date_range 11 Sep 2020 11:58 PM GMTഎക്സൽ ഗ്ലാസസ്: കാലഹരണപ്പെട്ട സാങ്കേതികവിദ്യ മാറ്റണം -ചന്ദ്രബാബു
text_fieldsbookmark_border
ഗ്ലാസ് വ്യവസായം ലോകമെമ്പാടും ശക്തമായി തിരിച്ചുവരുന്ന കാലഘട്ടത്തിൽ എക്സൽ ഗ്ലാസസിന് പുനരുജ്ജീവനം നൽകി കേരളത്തിലെ ഗ്ലാസ് വ്യവസായത്തിന് വിപണിയിൽ സ്ഥാനം നേടിയെടുക്കേണ്ടത് നല്ല കാര്യമാണെന്ന് സി.പി.എം നേതാവും കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ചെയർമാനുമായ സി.ബി. ചന്ദ്രബാബു. കമ്പനിയിൽ നിലവിലുള്ള സാങ്കേതികവിദ്യ കാലഹരണപ്പെട്ടതാണ്. കൊളംബിയൻ ശാസ്ത്ര സാങ്കേതികവിദ്യയാണ് ഇന്ന് സ്ഫടികനിർമാണത്തിൽ പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അതടക്കമുള്ള നൂതന സാങ്കേതികവിദ്യകളുടെ സാധ്യതകൾ പരിശോധിക്കണം. പള്ളിപ്പുറത്തെ സിലിക്ക മണൽ നിസ്സാര വിലയ്ക്ക് കടത്തിയിട്ടുണ്ട്. ഇനി ബാക്കിയുള്ളവയുടെ കണക്ക് ശേഖരിക്കുകയും പുനരുപയോഗിക്കാവുന്ന ഗ്ലാസും മറ്റും പരമാവധി ഉപയോഗിക്കാനുമുള്ള ശ്രമങ്ങളാണ് വേണ്ടത്. മദ്യ-ഔഷധ-ഭക്ഷ്യ മേഖലയെ കഴിഞ്ഞ കാലങ്ങളിൽ വ്യാപകമായി പ്ലാസ്റ്റിക്-പെറ്റ് ബോട്ടിലുകൾ കൈയടക്കിയിരുന്നു. എന്നാൽ, ആഗോളതലത്തിൽതന്നെ ഇതിന് വിലക്ക് വരുകയും പകരം ഗ്ലാസുതന്നെ വേണമെന്ന് ഔദ്യോഗികമായി നിഷ്കർഷിക്കപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണം. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഒൗഷധമേഖലക്ക് ആവശ്യമായ കുറഞ്ഞ തോതിൽ ഗ്ലാസ് ഉപയോഗിച്ച് ബലമുള്ള കുപ്പികളും മറ്റും നിർമിക്കാനാവും. കെ.എസ്.ഡി.പിക്കുതന്നെ ഇത്തരം ഉൽപന്നങ്ങൾ ആവശ്യമായി വരുന്നുണ്ട്. എക്സൽ ഗ്ലാസസിൻെറ സേവനം ഏതെങ്കിലും വിധത്തിൽ അനുകൂലമാക്കാൻ കഴിയുമോയെന്ന ചില ആലോചനകൾ ആദ്യഘട്ടത്തിൽ നടത്തിയ കാര്യവും അദ്ദേഹം അനുസ്മരിച്ചു. apl VRR PHOTO C b chandra Babu. Ksdp chair man1 സി.ബി. ചന്ദ്രബാബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story