Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2020 11:58 PM GMT Updated On
date_range 28 Aug 2020 11:58 PM GMTസിഗ്നൽ സംവിധാനം തകരാറിൽ; അപകടം പതിവ്
text_fieldsbookmark_border
തുറവൂർ: തിരക്കേറിയ തുറവൂർ കവലയിലെ സിഗ്നൽ സംവിധാനങ്ങൾ താറുമാറായി. അപകടം നിത്യസംഭവമാകുന്നു. രണ്ടു മാസത്തിലധികമായി സിഗ്നൽ സംവിധാനം തകരാറിലായിട്ട്. രാവിലെ 11.30ന് ശേഷമാണ് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിച്ചു തുടങ്ങുന്നത്. ഇതുമൂലം വാഹനങ്ങൾ കൂടുതലുള്ള രാവിലെ അപകടങ്ങൾ പതിവായിരിക്കുകയാണ്. ഹോം ഗാർഡും പൊലീസും പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പരസ്യ ബോർഡുകളിലെ ലൈറ്റിൻെറയും സിഗ്നൽ ലൈറ്റിൻെറയും കണക്ഷൻ ഒരുമിച്ചു നൽകിയതോടെയാണ് ലൈറ്റിൻെറ സമയക്രമം തെറ്റിയത്. കിഴക്കുഭാഗെത്തയും പടിഞ്ഞാറുഭാഗെത്തയും ലൈറ്റുകൾ പലപ്പോഴും പ്രവർത്തിക്കാറില്ല. കുത്തിയതോട് പൊലീസ് നിരവധി തവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും കരാറുകാർ അറ്റകുറ്റപ്പണി നടത്താൻ തയാറാകുന്നില്ല. തിരുവനന്തപുരത്തുനിന്ന് ജീവനക്കാരെത്തി ശരിയാക്കണമെന്നും ലോക്ഡൗൺ ആയതിനാൽ അറ്റകുറ്റപ്പണി നടത്താൻ സാധിക്കുകയില്ലെന്നുമാണ് കരാറുകാരുടെ നിലപാട്. യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി ആലപ്പുഴ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തി. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോകാത്തവെര പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. സംസ്ഥാന ജനറൽ സെക്രട്ടറി പി. ശ്യാംരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷൻ അഖിൽ രവീന്ദ്രൻ, ജില്ല പ്രസിഡൻറ് അനീഷ് തിരുവമ്പാടി, ജില്ല ജനറൽ സെക്രട്ടറി ജി. ശ്യാംകൃഷ്ണൻ, വൈസ് പ്രസിഡൻറ് ഹരിഗോവിന്ദ്, ട്രഷറർ അനൂപ് എടത്വ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story