Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightമത്സ്യഫെഡ് ഇടപെടൽ...

മത്സ്യഫെഡ് ഇടപെടൽ ചൂഷണത്തെ ചെറുക്കാനെന്ന് മന്ത്രി

text_fields
bookmark_border
*മത്സ്യഫെഡ് ജില്ല ഓഫിസ് ഉദ്ഘാടനം ചെയ്തു കൊല്ലം: മത്സ്യത്തൊഴിലാളി മേഖലയില്‍ നടക്കുന്ന ചുഷണങ്ങള്‍ ചെറുക്കുന്നതിനാണ് മത്സ്യഫെഡ് ഇടപെടുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മത്സ്യഫെഡ് ജില്ല ഓഫിസ് ഉദ്ഘാടനം നീണ്ടകരയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിഷരഹിതമത്സ്യം വിപണിയില്‍ എത്തിക്കാനും അര്‍ഹമായ കൂലി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മത്സ്യഫെഡിന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു. മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മത്സ്യമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നാലാമത്തെ ജില്ലക്കാണ് സ്വന്തമായി ഓഫിസ് കെട്ടിടം നിര്‍മിക്കുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. കൊല്ലത്തിന് പുറമേ എറണാകുളം, തിരുവനന്തപുരം, കാസര്‍കോട്​ ജില്ലകള്‍ക്കാണ് സ്വന്തമായി ഓഫിസ് ഉണ്ടായിരുന്നത്. ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഓഫിസ് ആരംഭിക്കാനുള്ള സ്ഥലം ഫിഷറീസ് വകുപ്പ് അനുവദിച്ചിട്ടുണ്ട്. മത്സ്യഫെഡ് എം.ഡി ഡോ. ലോറന്‍സ് ഹാരോള്‍ഡ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ ജി. രാജദാസ്, ടി. മനോഹരന്‍, സബീന സ്​റ്റാന്‍ലി, മത്സ്യഫെഡ് ജില്ല മാനേജര്‍ സി. മണിയപ്പന്‍, മത്സ്യത്തൊഴിലാളി ട്രേഡ് യൂനിയന്‍ നേതാക്കളായ എച്ച്. ബേസില്‍ ലാല്‍, അനിരുദ്ധന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേമനിധി അംഗങ്ങള്‍ക്ക് ധനസഹായം കൊല്ലം: കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരള ഓട്ടോമൊബൈല്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് 1000 രൂപ സൗജന്യ ധനസഹായം അനുവദിച്ചതിനൊപ്പം ഓണത്തിന് മുമ്പായി 1000 രൂപ കൂടി സൗജന്യ ധനസഹായവും അനുവദിക്കും. ആദ്യഘട്ട ധനസഹായം ലഭിച്ചവരുടെ അക്കൗണ്ടിലേക്ക് ഈ തുക ക്രെഡിറ്റാകും. അപേക്ഷ സമര്‍പ്പിക്കാത്തവര്‍ klm.kmtwwfb@kerala.gov.in വെബ്‌സൈറ്റില്‍ ആഗസ്​റ്റ്​ 31നകം അപേക്ഷിക്കണം. മാര്‍ച്ച് 28ന് ശേഷം അംഗത്വം എടുത്തവര്‍ക്ക് 1000 രൂപക്ക്​ മാത്രമാണ് അര്‍ഹത. ക്ഷേമനിധി അംഗങ്ങളായ ഉടമ, തൊഴിലാളികള്‍ക്ക് 2020 ഏപ്രില്‍ മുതല്‍ സെപ്​റ്റംബര്‍ വരെയുള്ള അംശാദായം പൂര്‍ണമായും ഒഴിവാക്കി നല്‍കുമെന്ന് ജില്ല എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0474-2749334.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story