Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightകളഞ്ഞുകിട്ടിയ പഴ്സുകൾ...

കളഞ്ഞുകിട്ടിയ പഴ്സുകൾ ഉടമകൾക്ക് തിരികെ നൽകി

text_fields
bookmark_border
(ചിത്രം) പത്തനാപുരം: കളഞ്ഞുകിട്ടിയ പഴ്സുകൾ ഉടമകളെ കണ്ടെത്തി തിരികെ നൽകി. അഖില കേരള സാംബവ മഹാസഭ താലൂക്ക് യൂനിയൻ പ്രസിഡൻറ് അരവിന്ദാക്ഷൻ, പുനലൂർ ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ ഷിഹാബ് എന്നിവരുടെ പഴ്സുകളാണ് കഴിഞ്ഞദിവസം നഷ്ടപ്പെട്ടത്. കിഴക്കേതെരുവ് സ്വദേശിയും കെ.എസ്.ആർ.ടി.സി കണ്ടക്ടറുമായ സാലു പി. ദാനിയേലിൻെറയും റീനയുടെയും മകൾ അഞ്ചാം ക്ലാസുകാരി എൽസിബക്കാണ് ഷിഹാബുദീൻെറ പഴ്സ് ലഭിച്ചത്. ചേലക്കോട് അശ്വതി ഭവനിൽ കിരൺ ഗോപിനാഥിൻെറ ഭാര്യ അനിതക്ക് ചേലക്കോട് ഭാഗത്ത് റോഡിൽനിന്നാണ് അരവിന്ദാക്ഷൻെറ പഴ്സ് ലഭിച്ചു. രണ്ടുപേരും പേഴ്സ് കിട്ടിയപ്പോൾ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. സി.ഐ രാജീവ്, എസ്.ഐ രാജേഷ് എന്നിവരുടെ സാന്നിധ്യത്തിൽ ഉടമകൾക്ക് പഴ്സ് കൈമാറി. ഗ്രാമീണമേഖലയിലെ മത്സ്യവിപണന നിരോധനത്തിൽ പ്രതിഷേധം പത്തനാപുരം: ഗ്രാമീണമേഖലകളില്‍ മത്സ്യവിപണനം അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തം. മാര്‍ക്കറ്റുകളില്‍നിന്ന് ലേലമെടുത്ത് ഗ്രാമീണ മേഖലകളില്‍ വിപണനം നടത്തുന്നവരാണ് ഏറെയുള്ളത്. മറ്റ് ജില്ലകളില്‍ ഇത്തരം വിപണനത്തിന് അനുമതിയുള്ളപ്പോള്‍ കൊല്ലത്ത് മാത്രം അനുമതി നിഷേധിച്ചതിലാണ് പ്രതിഷേധം. രണ്ടായിരത്തിലധികം ആളുകള്‍ ഇത്തരത്തില്‍ വിപണനം നടത്തുന്നുണ്ട്. പത്തനാപുരം, പുനലൂര്‍, അഞ്ചല്‍ മാര്‍ക്കറ്റുകളില്‍നിന്ന് മത്സ്യം ലേലത്തിലെടുത്ത് വിപണനം നടത്തുന്ന ഇവര്‍ ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ തൊഴില്‍ നഷ്ടപ്പെട്ട സ്ഥിതിയിലാണ്. ജില്ലക്ക് പുറത്തുനിന്നുള്ള മത്സ്യം വില്‍ക്കരുതെന്ന നിര്‍ദേശം കൂടിയായതോടെ മത്സ്യ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനവും അവതാളത്തിലായി. സംഭവത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്ക് നിവേദനം നല്‍കിയതായി കെ.പി.സി.സി നിര്‍വാഹക സമിതിയംഗം സി.ആര്‍. നജീബ്, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ജെ.എല്‍. നസീര്‍ എന്നിവര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story