Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2020 11:58 PM GMT Updated On
date_range 12 Aug 2020 11:58 PM GMTപുനലൂർ നഗരസഭ സബീന സുധീർ വൈസ്ചെയർപേഴ്സൺ
text_fieldsbookmark_border
(ചിത്രം) പുനലൂർ: നഗരസഭ വൈസ്ചെയർപേഴ്സണായി സി.പി.ഐയിലെ സബീന സുധീറിനെ തെരഞ്ഞെടുത്തു. യു.ഡി.എഫ് വോട്ടെടുപ്പ് ബഹിഷ്കരിച്ചതിനാൽ ഏതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. നഗരസഭയിലെ ഹൈസ്കൂൾ വാർഡ് കൗൺസിലറാണ് സബീന സുധീർ. സി.പി.എമ്മിലെ സുശീല രാധാകൃഷ്ണൻ എൽ.ഡി.എഫ് ധാരണപ്രകാരം കഴിഞ്ഞമാസം രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 35 അംഗ കൗൺസിലിൽ എൽ.ഡി.എഫിന് 20 ഉം യു.ഡി.എഫിന് 15ഉം കൗൺസിലർമാരാണുള്ളത്. എൽ.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ എം.എ. രാജഗോപാൽ, സുശീല രാധാകൃഷ്ണൻ എന്നിവർ വ്യക്തിപരമായ കാരണങ്ങളാൽ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചതോടെ സബീനയെ എതിരില്ലാതെ തെരഞ്ഞടുത്തു. പുനലൂർ ടിമ്പർ സെയിൽസ് ഡി.എഫ്.ഒ അനിൽ ആൻറണി വരണാധികാരിയായി. അനുമോദനയോഗത്തിൽ നഗരസഭ ചെയർമാൻ കെ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻമാരായ കെ. രാധാകൃഷ്ണൻ, കെ. രാജശേഖരൻ, സ്ഥിരം സമിതി അധ്യക്ഷരായ സുഭാഷ് ജി. നാഥ്, വി. ഓമനകുട്ടൻ, കൗൺസിലർ ഗ്രേസി ജോൺ, ജെ. ഡേവിഡ്, സെക്രട്ടറി ജി. രേണുകാദേവി എന്നിവർ സംസാരിച്ചു. ഉദയന്നൂർ മലയുടെ അടിവാരത്ത് ഉരുൾപൊട്ടൽ ഭീഷണി ഓയൂർ: വെളിയം ഉദയന്നൂർ മലയുടെ അടിവാരത്ത് ഉരുൾപൊട്ടൽ ഭീഷണയിൽ 200 ഓളം ദലിത് കുടുംബങ്ങൾ. മൈനിങ് ആൻഡ് ജിേയാളജി വകുപ്പ് അധികൃതർ പരിശോധന നടത്തണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. 600 അടി ഉയരത്തോളം വരുന്ന മലയുടെ അടിഭാഗത്തെ മിച്ചഭൂമിയിലാണ് കോളനിക്കാർ താമസിക്കുന്നത്. ശക്തമായ മഴയിൽ മലവെള്ളപ്പാച്ചിലിൽ മണ്ണ് കുത്തിയൊലിച്ച് ഇവരുടെ വീടിനും സമീപത്തുമായി എത്തും. മേഖല ഒറ്റപ്പെട്ട് കിടക്കുകയാണ്. ഇവിടെ ജനവാസം കുറവുള്ള പ്രദേശമാണ്. ആദിവാസികൾക്കും ദലിതർക്കുമായി സർക്കാർ ഈ മിച്ചഭൂമിയിൽ താമസിക്കാൻ കൂടുതൽ പേർക്ക് അനുമതി നൽകിയിരുന്നു. എന്നാൽ മേഖലയിലെ ജീവിതസാഹചര്യം ദുസ്സഹമായതിനാൽ പലരും ഭൂമി വിട്ട് പോവുകയായിരുന്നു. ഇപ്പോൾ താമസിക്കുന്ന 200 ഓളം കുടുംബങ്ങൾ മരണത്തെ മുന്നിൽ കണ്ടാണ് മഴയത്തും കാറ്റിലും ഓരോ ദിനവും തള്ളിനീക്കുന്നത്. ഒരു വർഷം മുമ്പ് ഭൂരഹിതരായ ആദിവാസികളും ദളിതരും സർക്കാർ ഭൂമിയിൽ കുടിയേറി താമസിച്ചത് വിവാദമായിരുന്നു. ഉദയന്നൂരിലെ ദലിതർ താമസിക്കുന്ന ഭൂമിയിലെ നിലവിലെ സാഹചര്യം വിലയിരുത്താൻ അധികൃതർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story