Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightപരവൂരിൽ വീടുകൾ...

പരവൂരിൽ വീടുകൾ തകർന്നു; ഉറങ്ങിക്കിടന്ന വീട്ടമ്മക്കും മകനും പരിക്ക്

text_fields
bookmark_border
(ചിത്രം) പരവൂർ: നഗരത്തിൽ രണ്ട് വീടുകൾ മഴയിൽ തകർന്നു. കുറുമണ്ടൽ ആയൻറഴികത്ത് മീനാക്ഷിയമ്മയുടെ വീട് ചൊവ്വാഴ്ച രാത്രി 10.15 ഓടെയാണ് തകർന്നത്. വീട്ടമ്മ കിടന്നുറങ്ങിയ മുറിയടക്കം വീടിൻെറ ഒരുവശം പൂർണമായി തകർന്നു. കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന മീനാക്ഷിയമ്മയുടെയും മകൻെറയും ദേഹത്തേക്ക് വീടിൻെറ മേൽക്കൂരയും കട്ടകളും പതിച്ചെങ്കിലും സാരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മീനാക്ഷിയമ്മയുടെ തോളിലും ഇടുപ്പിനും പരിക്കേറ്റു. മകൻ ശ്രീകാന്ത് തൊട്ടടുത്ത മൂറിയിലായിരുന്നു. ആ മുറിയും പൂർണമായും തകർന്നു. കഴുക്കോൽ പതിച്ച് ഇയാളുടെ തലക്ക് മുറിവേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സതേടി. ശബ്ദം കേട്ട് അയൽവാസികളെത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. പരവൂർ നഗരസഭ മുൻ ചെയർപേഴ്സൺ എം.ബി. ബിന്ദുവിൻെറ മാതാവാണ് മീനാക്ഷിയമ്മ. വീടിൻെറ മറ്റു പല ഭാഗങ്ങളും വിണ്ടുകീറിയ നിലയിലാണ്. കുറുമണ്ടൽ പെരുമ്പുഴ യക്ഷിക്കാവിന് സമീപം പ്രശാന്ത് നിവാസിൽ പത്മാവതിയുടെ വീടിൻെറ ഒരു ഭാഗം രാത്രി പത്തരയോടെ തകർന്നുവീണു. പത്മാവതിയും മകനും മരുമകളും രണ്ട് പേരക്കുട്ടികളും തകർന്ന ഭാഗത്തിൻെറ തൊട്ടടുത്ത മുറികളിലായിരുന്നു. കാലപ്പഴക്കം ചെന്ന വീടിൻെറ ശേഷിക്കുന്ന ഭാഗങ്ങളും തകർച്ചാ ഭീഷണിയിലാണ്. യുവാവിൻെറ കാല് തല്ലിയൊടിച്ച കേസിൽ ഒരാൾകൂടി പിടിയിൽ (ചിത്രം) ഇരവിപുരം: വാക്കുതർക്കത്തെ തുടർന്ന് യുവാവിൻെറ കാല് തല്ലിയൊടിച്ച കേസിൽ ഒരാൾകൂടി ഇരവിപുരം പൊലീസിൻെറ പിടിയിലായി. തൃക്കോവിൽവട്ടം വെട്ടിലത്താഴം ദിവ്യ പാക്കിങ് സൻെററിന് സമീപം വിളപ്പുറത്ത് കിഴക്കതിൽ അജിത്ത് (32) ആണ് അറസ്റ്റിലായത്. മുള്ളുവിള സ്വദേശിയായ ബൈജു നേരത്തേ പിടിയിലായിരുന്നു. ജൂൺ 29ന് കൂനമ്പായിക്കുളത്തുെവച്ച് വടക്കേവിള ന്യൂനഗർ ആശാരിയഴികം സബീനാ മൻസിലിൽ ഷാജിലിനെയാണ് (33) ഇവർ ആക്രമിച്ച് പരിക്കേൽപിച്ചത്. ഇയാൾ ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാറ്ററിങ് നടത്തുന്ന ഷാജിൽ മാരുതി വാനിൽ മുള്ളുവിളയിലെ ഓഡിറ്റോറിയത്തിൽനിന്ന് പുറത്തേക്കിറങ്ങവെ വാനിലുണ്ടായിരുന്ന പാത്രങ്ങൾ കൂട്ടിമുട്ടി ശബ്ദമുണ്ടായതിനെ ചോദ്യം ചെയ്ത് പ്രതികൾ എത്തി. റോഡിൽവെച്ച് വാക്കുതർക്കമുണ്ടാകുകയും മാരുതി വാനിൻെറ ചില്ല് തകർക്കുകയും തുടർന്ന് ഇരുമ്പു കമ്പി കൊണ്ട് ഷാജിലിൻെറ കാലിൽ ആഞ്ഞടിക്കുകയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന അജിത്തിനെക്കുറിച്ച് ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ കെ. വിനോദിന് ലഭിച്ച വിവരത്തെതുടർന്ന് സിറ്റി സൈബർ സെല്ലിൻെറ സഹായത്തോടെ ഇരവിപുരം എസ്.ഐമാരായ അനീഷ് എ.പി, ബിനോദ് കുമാർ, ദീപു, ജി.എസ്.ഐ ഷാജി, സി.പി.ഒ വിനുവിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story