Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 7:59 PM GMT Updated On
date_range 5 July 2020 7:59 PM GMTപള്ളിപ്പുറത്ത് ഗുണ്ടാ ആക്രമണം, രണ്ടു വീടുകളും വാഹനങ്ങളും അടിച്ചുതകർത്തു
text_fieldsbookmark_border
മംഗലപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് ഗുണ്ടാ ആക്രമണം. രണ്ടു വീടുകൾ അടിച്ചുതകർത്തു. പള്ളിപ്പുറം കുഴിയാലയ്ക്കൽ റഹ്മത്തിൻെറയും സഹോദരൻ മസൂദിൻെറയും വീട്ടിനു നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ഒന്നോടെ അക്രമം നടന്നത്. പ്രദേശവാസികൾ ഉൾപ്പെടുന്ന പതിനഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് വീട്ടുകാർ പൊലീസിന് മൊഴി നൽകി. രണ്ടു ദിവസം മുമ്പ് മസൂദിൻെറ വീട്ടിൻെറ നിർമാണാവശ്യത്തിനുള്ള ഇഷ്ടിക എത്തിയപ്പോൾ അയൽവാസികളായ നൗഫൽ, ഷാൻ എന്നിവർ 2000 രൂപ പിരിവ് ചോദിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. ഉടൻ വീട്ടുകാർ മംഗലപുരം പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയ ശേഷമാണ് ലോഡ് ഇറക്കിയത്. ഇതിൻെറ വൈരാഗ്യത്തിൽ ശനിയാഴ്ച ഉച്ചക്ക് ഇതേ സംഘം മസൂദിൻെറ വീട്ടിൽ അക്രമം നടത്തിയിരുന്നു. തുടർന്ന് പൊലീസ് എത്തിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടു. അക്രമികളെ പേടിച്ച് മസൂദും കുടുംബവും തൊട്ടടുത്തുള്ള സഹോദരി റഹ്മത്തിൻെറ വീട്ടിലാണ് രാത്രി താമസിച്ചത്. രാത്രി ഒന്നോടു കൂടി മുഖം മൂടി ധരിച്ച് മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘം ആദ്യം മസൂദിൻെറ വീട്ടിലെ ജനൽചില്ല് തകർത്തതിനു ശേഷം സഹോദരി റഹ്മത്തിൻെറ പുതിയ വീടിൻെറ മുഴുവൻ ജനൽചില്ലുകളും അടിച്ചുതകർത്ത് മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചു. വീടിൻെറ മുന്നിൽ പാർക്ക് ചെയ്തിരുന്ന മാരുതി കാറും രണ്ട് ബൈക്കുകളും അക്രമിസംഘം അടിച്ചുതകർത്തു. ശബ്ദം കേട്ട് സ്ഥലെത്തത്തിയ നാട്ടുകാരെ അക്രമിസംഘം മാരകായുധങ്ങൾ കാട്ടി വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും സംഘം ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചക്ക് സ്ഥലത്തെത്തിയ മംഗലപുരം പൊലീസ് നടപടി എടുത്തിരുന്നെങ്കിൽ അർധരാത്രിയിലെ അക്രമം ഒഴിവാകുമായിരുന്നെന്നും വീട്ടുകാർ പറഞ്ഞു. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ക്യാപ്ഷൻ: 20200705_115855 20200705_115827 20200705_115800 20200705_115714 വീടിനു മുന്നിൽ പാർക്ക് ചെയ്ത കാർ, ജനാല തുടങ്ങിയവ അക്രമികൾ അടിച്ചുതകർത്ത നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story