Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 7:52 PM GMT Updated On
date_range 5 July 2020 7:52 PM GMTഫണ്ടുണ്ട്, വിതരണമില്ല,
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്കായി വിന്യസിക്കുന്ന ആംബുലൻസുകൾക്ക് ഇന്ധനച്ചെലവ് പോലും നൽകുന്നില്ല. സർക്കാർ ഫണ്ട് അനുവദിച്ചിട്ടുെണ്ടങ്കിലും വിതരണം ചെയ്യാൻ അധികൃതർ തയാറാകാത്തതിനെ തുടർന്നാണ് ആംബുലൻസുകാർ പ്രതിസന്ധിയിലായത്. കോവിഡ് സംശയിക്കുന്നവരെ ആശുപത്രിയിലാക്കുന്നതിനും സാമ്പിൾ നൽകുന്നതിനും തിരിച്ചെത്തിക്കുന്നതിനും വിമാനത്താവള ഡ്യൂട്ടിക്കും റെയിൽവേ സ്റ്റേഷനുകളിലുമെല്ലാം 108 ആംബുലൻസുകൾക്ക് പുറമേ സ്വകാര്യ ആംബുലൻസുകളെയും ഉപയോഗിക്കാറുണ്ട്. ജില്ല ആംബുലൻസ് സെല്ലിൻെറ മേൽനോട്ടത്തിലാണ് ആംബുലൻസുകളുടെ വിന്യാസം. മോേട്ടാർ വാഹനവകുപ്പ് വഴിയാണ് സ്വകാര്യ ആംബുലൻസുകൾ ലഭ്യമാക്കുന്നത്. ജില്ല ആരോഗ്യവിഭാഗം ആവശ്യപ്പെടുന്നതിനനുസരിച്ച് മോേട്ടാർ വാഹനവകുപ്പ് ഉേദ്യാഗസ്ഥർ സ്വകാര്യ ആംബുലൻസുകാരെ ബന്ധപ്പെട്ട് ആവശ്യപ്പെട്ട സ്ഥലത്ത് എത്തിക്കും. ഇങ്ങനെയോടുന്ന ആംബുലൻസുകളുടെ കൂലി നൽകുന്നതിലാണ് അധികൃതർ വീഴ്ച വരുത്തിയത്. കോവിഡ് ഡ്യൂട്ടി തുടങ്ങിയത് മുതലുള്ള തുക കിട്ടാനുള്ള ആംബുലൻസുകൾ തലസ്ഥാനത്തുണ്ട്. ഫണ്ടുണ്ടെങ്കിലും കൃത്യമായി കൈമാറാൻ അധികൃതർ തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇത് മൂലം പലയിടങ്ങളിലും കോവിഡ് ഡ്യൂട്ടിക്ക് പോകാൻ സ്വകാര്യ ആംബുലൻസുകൾ വൈമുഖ്യം കാട്ടിത്തുടങ്ങി. മോേട്ടാർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ബന്ധെപ്പടുേമ്പാൾ 'മറ്റ് ഒാട്ടത്തിലാണെന്നറിയിച്ച് ' ഒഴിഞ്ഞുമാറുകയാണ്. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ആംബുലൻസുകൾ കിട്ടാതെ വന്നതിനെ തുടർന്ന് ആറ്റിങ്ങലിൽ നിന്ന് ആംബുലൻസുകൾ തിരുവനന്തപുരത്തേക്ക് അയച്ചിരുന്നു. ഇവർക്ക് കൂലി നൽകിയില്ല. ഇന്ധനമെങ്കിലും നിറയ്ക്കാൻ ആവശ്യപ്പെെട്ടങ്കിലും അതുമുണ്ടായില്ല. സ്വകാര്യ കമ്പനിയുടെ പമ്പിൽ നിന്ന് സൗജന്യമായി ഡീസൽ നിറയ്ക്കാൻ അനുവദിച്ചിരുന്നെങ്കിലും ഭൂരിഭാഗത്തിനും ഇത് പ്രയോജനപ്പെടുന്നില്ല. 100 ആംബുലൻസുകളെടുത്താൽ 75 ഉം പെട്രോളിലോടുന്ന ഒാമ്നികളായിരിക്കും. ശേഷിക്കുന്നവ ട്രാവലറുകളും. ഡീസൽ വണ്ടികൾക്കേ ഇന്ധനം നൽകാൻ അനുവാദമുള്ളൂവെന്നാണ് പുതിയ വാദം. സ്വകാര്യ ആംബുലൻസുകൾക്ക് പുറമേ ജില്ലയിൽ ആകെയുള്ള 29 '108' ആംബുലൻസുകളിൽ 24 എണ്ണമാണ് കോവിഡ് ഡ്യൂട്ടിക്കായുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story