Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightഇല്ലാത്ത ഡിവിഷനെ...

ഇല്ലാത്ത ഡിവിഷനെ കണ്ടെയ്ൻമെൻറ് സോണാക്കി; ആരോഗ്യവകുപ്പിെൻറ ജാഗ്രതക്കുറവിൽ പ്രതിഷേധം

text_fields
bookmark_border
ഇല്ലാത്ത ഡിവിഷനെ കണ്ടെയ്ൻമൻെറ് സോണാക്കി; ആരോഗ്യവകുപ്പിൻെറ ജാഗ്രതക്കുറവിൽ പ്രതിഷേധം കൊല്ലം: കോവിഡുമായി ബന്ധപ്പെട്ട അനുബന്ധ കാര്യങ്ങളിൽ ജില്ലയിൽ അടിക്കടിയുണ്ടാകുന്ന ജാഗ്രതക്കുറവിനെതിരെ പ്രതിഷേധം. ആരോഗ്യവകുപ്പ് അധികൃതർ ആശയവിനിമയം നടത്തുന്നില്ലെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം ഡിവിഷൻ മാറി കെണ്ടയ്ൻമൻെറ് സോണിന് ശിപാർശ നൽകിയതും ഡിവിഷന് പുതിയപേര് നൽകിയതും ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി. കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചവരിൽ മുളങ്കാടകം ഡിവിഷനിൽ താമസിക്കുന്ന നീണ്ടകര സ്വദേശിയുമുണ്ടായിരുന്നു. കൊട്ടാരക്കരയിലെ മൊബൈൽ ഷോപ് മാനേജറായ ഇയാൾക്ക് എവിടെനിന്നാണ് രോഗം പകർന്നതെന്ന് കണ്ടുപിടിക്കാനായില്ല. കോവിഡ് ജാഗ്രതയുടെ ഭാഗമായി ഇയാൾ താമസിക്കുന്ന മുളങ്കാടകം ഡിവിഷൻ കെണ്ടയ്ൻമൻെറ് സോണാക്കുന്നതാണ് നടപടി ക്രമം. കോർപറേഷൻ ഡിവിഷൻ 54 (ആലത്തറ) കെണ്ടയ്ൻമൻെറ് സോണാക്കണമെന്നായിരുന്നു ശനിയാഴ്ച ജില്ല മെഡിക്കൽ ഓഫിസർ ശിപാർശ ചെയ്തത്. ഇതുപ്രകാരം ഡിവിഷൻ 54 കെണ്ടയ്ൻമൻെറ് സോണാക്കി കലക്ടർ ഉത്തരവിറക്കി. ആലത്തറ എന്ന പേരിലൊരു ഡിവിഷൻ കോർപറേഷനിനില്ല. ഡിവിഷൻ 54 ആലാട്ടുകാവുമാണ്. ഇതോടെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടായി. തീരുമാനത്തിനെതിരെ ജനപ്രതിധികളും പ്രതിഷേധവുമായെത്തി. സുപ്രധാന തീരുമാനങ്ങളിൽ കൂടിയാലോചന നടക്കുന്നില്ലെന്ന് ആവർ ആരോപിച്ചു. കോവിഡ് അനുബന്ധ പ്രവർത്തനങ്ങളിലെ ഗൗരവമില്ലായ്മയും ചൂണ്ടിക്കാട്ടി. കെണ്ടയ്ൻമൻെറ്സോണാക്കിയതിലെ അപാകത ബോധ്യപ്പെട്ടിട്ടും ഞായറാഴ്ചയാണ് ഉത്തരവ് പുതുക്കിയിറക്കിയത്. കോർപറേഷനിലെ കെണ്ടയ്ൻമൻെറ് സോൺ ശിപാർശ ചെയ്തതിൽ പിശക് സംഭവിച്ചുണ്ടെന്നും ഡിവിഷൻ 54 എന്നത് 53 ആക്കി തിരുത്തി ഉത്തരവ് പുറപ്പെടുവിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ അഭ്യർഥിച്ച പ്രകാരമാണ് പുതിയ ഉത്തരവിറങ്ങിയത്. മുളങ്കാടകം ഡിവിഷൻ കെണ്ടയ്ൻമൻെറ് സോണായതോടെ ഇവിടേക്കുള്ള ഇടറോഡുകളെല്ലാം അടച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story