കോവിഡ് ദുരിതമനുഭവിക്കുന്നവർക്ക് വായ്പ
text_fieldsതൃശൂർ: കോവിഡ് 19 മൂലമുണ്ടായ തൊഴിൽ നഷ്ടവും ദുരിതവും അനുഭവിക്കുന്നവർക്കായി കുടു ംബശ്രീ മുഖേന വായ്പ നൽകുന്ന ‘മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ’ പദ്ധതിക്ക് തദ്ദേശഭ രണ വകുപ്പ് അംഗീകാരം നൽകി. 2,000 കോടി രൂപയാണ് സർക്കാർ ഇതിനായി വകയിരുത്തിയത്. വായ്പ നൽ കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ബാേങ്കഴ്സ് സമിതിയുമായും സഹകരണ രജിസ്ട്രാറുമായ ും അടുത്തദിവസം തന്നെ കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ കരാറിൽ ഒപ്പുവെക്കും. കോവ ിഡ് മൂലം അയൽക്കൂട്ട അംഗത്തിനോ കുടുംബത്തിനോ സാമ്പത്തിക അവസ്ഥ പരിഗണിച്ച് ഒരംഗത്തിന് 5,000, 10,000, 15,000 എന്നിങ്ങനെ പരമാവധി 20,000 രൂപ വരെ വായ്പ അനുവദിക്കുന്നതാണ് പദ്ധതി.
കോവിഡ് നിമിത്തം കഷ്ടത അനുഭവിക്കുന്നതും സാമ്പത്തിക സഹായം ആവശ്യമുള്ളതുമായ ഒരു അയൽക്കൂട്ട കുടുംബവും വായ്പ പദ്ധതിയിൽ നിന്ന് ഒഴിവാകാൻ പാടില്ലെന്ന് ശനിയാഴ്ച ഇറങ്ങിയ ഉത്തരവിൽ കർശന നിർദേശമുണ്ട്.
2019 ഡിസംബർ 31 ന് മുമ്പ് രൂപവത്കരിച്ച കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾക്കാണ് വായ്പ. അയൽക്കൂട്ടങ്ങൾ ഒരു തവണയെങ്കിലും വായ്പ എടുത്തിട്ടുണ്ടെങ്കിൽ അതേ ബാങ്കുകളും (ഷെഡ്യൂൾഡ് സഹകരണ ബാങ്കുകൾ), ഇതുവരെ വായ്പ എടുത്തിട്ടില്ലെങ്കിൽ അവർക്ക് സേവിങ്സ് അക്കൗണ്ടുള്ള ബാങ്കുകളും മുഖേനയാണ് വായ്പ ലഭിക്കുക. 8.5 മുതൽ ഒമ്പത് ശതമാനം വരെയാണ് പലിശനിരക്ക്. ഇൗ പലിശ വായ്പ തിരിച്ചടവിെൻറ അടിസ്ഥാനത്തിൽ സർക്കാർ കുടുംബശ്രീകൾക്ക് നൽകും.
ഫലത്തിൽ പലിശരഹിത വായ്പയായിരിക്കുമിത്. ആറുമാസം മൊറേട്ടാറിയം ഉൾപ്പെടെ 36 മാസമാകും വായ്പ കാലാവധി. മൊറേട്ടാറിയം കാലാവധിക്ക് ശേഷമാണ് അയൽക്കൂട്ടങ്ങൾ തിരിച്ചടവ് നടത്തേണ്ടത്.
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വേതനമോ പെൻഷനോ ലഭിക്കുന്ന അയൽക്കൂട്ട അംഗങ്ങളോ കുടുംബാംഗങ്ങളോ ഉണ്ടെങ്കിൽ അവർക്ക് വായ്പ ലഭിക്കില്ല. ഒാണറേറിയം, സാമൂഹികസുരക്ഷ പെൻഷൻ എന്നിവ ലഭിക്കുന്ന അയൽക്കൂട്ട അംഗങ്ങൾക്ക് വായ്പ കിട്ടും. ഒാരോ ജില്ലക്കും വേണ്ട വായ്പപരിധി നിശ്ചയിക്കേണ്ടത് കുടുംബശ്രീ എക്സി. ഡയറക്ടറാണ്. ഇതനുസരിച്ച് വായ്പ അനുവദിക്കാൻ നടപടി സ്വീകരിക്കാനാണ് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.