Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോക്ടറുടെ...

ഡോക്ടറുടെ കുറിപ്പടിയുമായി മദ്യം വാങ്ങാനെത്തിയത് 16 പേർ

text_fields
bookmark_border
liquor-with-doctor.jpg
cancel
camera_altRepresentative Image

തിരുവനന്തപുരം: ജനങ്ങളെ വീടുകളിൽ അടച്ചുപൂട്ടിയ സർക്കാർ, മദ്യപാനികൾക്ക് ഒരുക്കിയ പ്രത്യേക സൗകര്യം ആസ്വദിക്കാൻ എത്തിയത് 16 പേർ. മദ്യത്തിന് ഡോക്ടറുടെ ക ുറിപ്പടിയുമായി ജില്ലകളിലെ എക്സൈസ് റേഞ്ച് ഓഫിസുകളിലാണ് ചൊവ്വാഴ്ച 16 പേർ എത്തിയത്. കോഴിക്കോട് വടകര എക്സൈസ് റേഞ്ച് ഒാഫിസിൽ നാലും എറണാകുളത്ത് എട്ടും നെയ്യാറ്റിൻകരയിൽ മൂന്നും മലപ്പുറം മഞ്ചേരിയിൽ ഒരാളുമാണെത്തിയത്.

വടകരയിലെത്തിയ ആളുടെ രേഖയിൽ ഡോക്റുടെ ഒപ്പോ സീലോ ഇല്ലാത്തതിനാൽ പിന്നീട് വരാൻ പറഞ്ഞ് തിരിച്ചയച്ചു. എറണാകുളത്ത് ലഭിച്ച നാലിൽ മൂന്നെണ്ണം മാത്രമാണ് അംഗീകരിക്കാവുന്നതെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷൻ എ.എസ്.രഞ്ജിത്ത് പറഞ്ഞു. സ്വകാര്യ ഡോക്ടർമാർ, സർവിസിൽനിന്ന് വിരമിച്ചവർ എന്നിങ്ങനെയുള്ളവരിൽനിന്നായിരുന്നു മറ്റ് അപേക്ഷ.

മഞ്ചേരി എക്സൈസ് സർക്കിൾ ഓഫിസിലെത്തിയ 40കാരെൻറ ഒ.പി ശീട്ടിൽ ‘ആൽക്കഹോൾ വിഡ്രോവൽ സിൻഡ്രം’ എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും ഡോക്ടറുടെ ഒപ്പോ സീലോ ഉണ്ടായിരുന്നില്ല. ഇയാളെ തിരിച്ചയച്ചു. നെയ്യാറ്റിൻകര എക്സൈസ് ഓഫിസിൽ മൂന്നുപേരാണ് എത്തിയത്.

താലൂക്കിലെ ആശുപത്രികളിലെ ഡോക്ടർമാർ നൽകിയ കുറിപ്പുകൾ കാണിച്ചാണ് എക്സൈസ് സി.ഐയെ സമീപിച്ചത്. എന്നാൽ, ഉത്തരവ് വരാത്തതിനെ തുടർന്ന് ബുധനാഴ്ച വന്നാൽ മതിയെന്ന് അറിയിച്ച് മടക്കി അയച്ചു. നെയ്യാറ്റിൻകരയിൽ ആശുപത്രികളിലെ ഡോക്ടർമാരെ മദ്യ കുറിപ്പടി തരണമെന്നാവശ്യപ്പെട്ട് നിരവധി പേർ സമീപിച്ചിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor prescription
News Summary - liquor prescription -kerala news
Next Story