Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാഹസാധുതാ ഹരജി:...

വിവാഹസാധുതാ ഹരജി: ഭര്‍ത്താവ് മരിച്ചെങ്കിലും കേസ് തുടരണമെന്ന് ഹൈകോടതി

text_fields
bookmark_border
വിവാഹസാധുതാ ഹരജി: ഭര്‍ത്താവ് മരിച്ചെങ്കിലും കേസ് തുടരണമെന്ന് ഹൈകോടതി
cancel

കൊച്ചി: വിവാഹത്തിന്‍െറ സാധുത ചോദ്യംചെയ്യുന്ന ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ ഭര്‍ത്താവ് മരിച്ചെങ്കിലും ബന്ധുക്കളെ കക്ഷിചേര്‍ത്ത് കേസ് തുടരണമെന്ന് ഹൈകോടതി. എതിര്‍കക്ഷിയുമായുള്ള വിവാഹബന്ധം അസാധുവും നിയമപരവുമല്ളെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കുടുംബകോടതിയില്‍ ഹരജി നല്‍കിയ എറണാകുളം സ്വദേശി കെ.ജെ. ആന്‍റണിയുടെ മരണത്തത്തെുടര്‍ന്നുണ്ടായ നിയമപ്രശ്നമാണ് ഹൈകോടതി തീര്‍പ്പാക്കിയത്.

ഹരജി കുടുംബകോടതിയുടെ പരിഗണനയിലിരിക്കെ ആന്‍റണി മരിച്ചതിനത്തെുടര്‍ന്ന് കേസ് തുടരണമെന്നും തങ്ങളെക്കൂടി കക്ഷിചേര്‍ക്കണമെന്നുമാവശ്യപ്പെട്ട് കെ.വി. വര്‍ഗീസ് ഉള്‍പ്പെടെ ആന്‍റണിയുടെ സഹോദരന്മാര്‍ കോടതിയെ സമീപിച്ചു. എന്നാല്‍, പരാതിക്കാരന്‍ മരിച്ചതിനാല്‍ കേസ് നിലനില്‍ക്കുന്നതല്ളെന്ന് വ്യക്തമാക്കിയ കുടുംബകോടതി ഇവരെ കക്ഷിചേര്‍ത്തില്ല. ഇതിനെതിരെ വര്‍ഗീസും മറ്റുസഹോദരങ്ങളും ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹരജിക്കാരന്‍ മരിച്ചാലും നിയമപരമായ അവകാശികള്‍ എന്ന തങ്ങളുടെ സ്ഥാനത്തിന് മാറ്റമില്ളെന്ന് ഇവര്‍ വാദിച്ചു.

വിവാഹം അസാധുവാക്കണമെന്ന ആവശ്യമാണ് ആന്‍റണി ഉന്നയിച്ചിരുന്നത്. ഈ ഹരജിയിലെ ഉത്തരവ് മരിച്ചയാളുടെ അവകാശികള്‍ക്കുകൂടി ബാധകമാവുന്നതാണ്. അവരുടെ അവകാശങ്ങളെ ബാധിക്കുന്നതുമാണ്. വിവാഹം സാധുതയില്ലാത്തതാണെന്നാണ് വിധിയെങ്കില്‍ എതിര്‍കക്ഷിയെ ആന്‍റണിയുടെ വിധവയായി കാണാനോ സ്വത്തിന് അവകാശിയാക്കാനോ സാധ്യമല്ല. ഈ സാഹചര്യത്തില്‍ അന്തിമ തീരുമാനത്തിന് കേസ് തുടരേണ്ടതുണ്ടെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

പരാതിക്കാരന്‍െറ മരണത്തോടെ കേസ് ഇല്ലാതാവുന്നില്ളെന്ന ഹരജിക്കാരുടെ വാദം അംഗീകരിച്ച കോടതി, കുടുംബകോടതിയില്‍ കക്ഷിചേരാന്‍ അവകാശികള്‍ നല്‍കിയ ഹരജികള്‍ പരിഗണിക്കണമെന്ന് വ്യക്തമാക്കുകയും കുടുംബകോടതിയുടെ മുന്‍ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. കേസ് എത്രയും വേഗം തീര്‍പ്പാക്കാനും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:legal marriage case
News Summary - legal marriage case
Next Story