പാനൂർ നഗരസഭക്കെതിരെ നടത്താനിരുന്ന എൽ.ഡി.എഫ് പ്രതിഷേധം മാറ്റിവെച്ചു
text_fieldsപാനൂർ: പാനൂർ നഗരസഭ ഭരണനേതൃത്വത്തിെൻറ കടുത്ത അനാസ്ഥക്കും വികസന മുരടിപ്പിനുമെതിരെ എൽ.ഡി.എഫ് നഗരസഭയിലെ 40 വാർഡുകളിലുമായി 200 കേന്ദ്രങ്ങളിൽ നടത്താനിരുന്ന പ്രതിഷേധ പരിപാടികളും പാനൂർ ടൗണിലെ വിവിധ ഭാഗങ്ങളിലുമായി നടത്താനിരുന്ന വ്യത്യസ്ത ബഹുജനസമരവും സമ്പർക്ക കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മാറ്റിവെച്ചതായി എൽ.ഡി.എഫ് നേതാക്കൾ അറിയിച്ചു.
പരസ്പര ഏകോപനമോ എടുത്തു പറയാനുള്ള വികസനമോ ഇല്ലാതെ യൂ.ഡി.എഫ് ഭരണസമിതി നഷ്ടപ്പെടുത്തിയ അഞ്ചു വർഷമാണ് കഴിയാൻ പോകുന്നത്.
ലീഗിലും കോൺഗ്രസിലും ഉയർന്ന് വന്ന ഗ്രൂപ് വഴക്കിെൻറ വേദിയായി മാറുകയാണ് പലപ്പോഴും നഗരസഭ യോഗങ്ങൾ.
വാർഡുകളിൽ റോഡുകൾ അനുവദിക്കുന്ന കാര്യങ്ങൾ ഞങ്ങൾ അറിയുന്നില്ല എന്ന് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്ലിം ലീഗിലെ കെ.ടി.കെ. റിയാസ് കൗൺസിൽ യോഗത്തിൽ തുറന്ന് പറഞ്ഞതുൾപ്പെടെയുളള വിഷയങ്ങൾ ഇതിനുദാഹരണങ്ങളാണ്.
അഞ്ചു വർഷം പിന്നിടുമ്പോൾ അസ്ഥാന മന്ദിരത്തിന് സ്ഥലം കണ്ടെത്താൻ പോലും ഈ ഭരണസമിതിക്ക് ഇതുവരെ സാധിച്ചിട്ടില്ല.
ലീഗിലെ ഒരു വിഭാഗം നഗരസഭയുടെ ആസ്ഥാന കേന്ദ്രം പെരിങ്ങത്തൂർ ആക്കണം എന്ന പിടിവാശിയാണ് സ്ഥലമെടുപ്പിന് തടസ്സമായി നിൽക്കുന്ന ഒരു ഘടകം.
ഓഫിസ് സമുച്ചയം നിർമിക്കാനായി മണ്ഡലം എം.എൽ.എ കൂടിയായ മന്ത്രി കെ.കെ. ശൈലജയുടെ ഇടപെടൽ മൂലം സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപയാണ് ഇതു കാരണം പഴായി പോയത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്വാറൻറീൻ സെൻറർ ഒരുക്കുന്ന വിഷയത്തിൽ പോലും തികഞ്ഞ ഉദാസീനതയാണ് നഗരസഭയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുള്ളതെന്ന് എൽ.ഡി.എഫ് നേതാക്കളായ കെ. ബാലൻ, സജീന്ദ്രൻ, കെ.പി. യൂസഫ്, പി. ഉസ്മാൻ ,കൗൺസിലർമാരായ കെ.കെ. സുധീർ കുമാർ, ഇ.കെ. മനോജ്, പി.കെ. രാജൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.