Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോതമംഗലം പള്ളി സഭാ...

കോതമംഗലം പള്ളി സഭാ തർക്കം: രക്തച്ചൊരിച്ചിലില്ലാതെ കോടതി ഉത്തരവ് നടപ്പാക്കാനാവില്ലെന്ന് പൊലീസ്

text_fields
bookmark_border
കോതമംഗലം പള്ളി സഭാ തർക്കം: രക്തച്ചൊരിച്ചിലില്ലാതെ കോടതി ഉത്തരവ് നടപ്പാക്കാനാവില്ലെന്ന് പൊലീസ്
cancel
കൊച്ചി: രക്തച്ചൊരിച്ചിലില്ലാതെ ഒാർത്തഡോക്സ് വിഭാഗം വികാരി തോമസ് പോൾ റമ്പാ ന് കോതമംഗലം ചെറിയ പള്ളിയിലെ അധികാരം സ്ഥാപിച്ചു നൽകാൻ അടിയന്തരമായി കഴിയില്ല െന്ന് പൊലീസ് ൈഹകോടതിയിൽ. ഒാർത്തഡോക്സ് -യാക്കോബായ സഭാ വിഭാഗങ്ങൾ തമ്മിലെ തർ ക്കം പരിഹരിക്കാൻ അഞ്ചംഗ മന്ത്രിസഭ ഉപസമിതി രൂപവത്കരിച്ചിട്ടുണ്ട്.

ഇൗ സാഹചര്യത്തിൽ ഒാർത്തഡോക്സ് വിഭാഗത്തിന് അനുകൂല സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ സമയം അനുവദിക്കണമെന്നും അല്ലാത്തപക്ഷം വൻതോതിൽ ജീവാപായത്തിനും നാശനഷ്ടത്തിനും സാധ്യതയുണ്ടെന്നും മൂവാറ്റുപുഴ ഡിൈവ.എസ്.പി ഹൈകോടതിയിൽ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു. സുപ്രീംകോടതി ഉത്തരവും പൊലീസ് സംരക്ഷണം നൽകാനുള്ള മുൻസിഫ് കോടതി ഉത്തരവും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് പോൾ റമ്പാനടക്കം നൽകിയ ഹരജിയിലാണ് വിശദീകരണം.

2018 ഡിസംബർ 20ന് പള്ളിയിൽ പ്രവേശിക്കാൻ ശ്രമിച്ച സമയത്ത് ഹരജിക്കാരനായ റമ്പാൻ ഫാ. തോമസ് പോളിന് സംരക്ഷണം നൽകിയിരുന്നു. എന്നാൽ, തടിച്ചുകൂടിയ സ്ത്രീകളും കുട്ടികളുമടക്കം 5000 ത്തോളം വിശ്വാസികൾ റമ്പാൻ മടങ്ങിപ്പോകണമെന്ന മുദ്രാവാക്യം മുഴക്കി വഴി തടഞ്ഞു പ്രതിഷേധിചു. ശക്തമായ പ്രതിഷേധം നടക്കുേമ്പാൾ രക്തച്ചൊരിച്ചിലില്ലാതെ റമ്പാനെ അകത്തു പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ലായിരുന്നു. പൊലീസിനേക്കാൾ അംഗബലം പ്രതിഷേധക്കാർക്കുണ്ടായിരുന്നു. പിറ്റേന്നും പ്രതിഷേധം തുടർന്നു. എന്നാൽ, റമ്പാന് എല്ലാ സംരക്ഷണവും പൊലീസ് നൽകി.

20നും 21നും റമ്പാനെ തടയുകയും സംഘർഷമുണ്ടാക്കുകയും ചെയ്തതിന് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. 200 പേരെ അറസ്റ്റ് ചെയ്തു. കോതമംഗലം താലൂക്കിലെ ഒരു വലിയ വിഭാഗം ജനങ്ങളുടെ വിശ്വാസ കേന്ദ്രമാണ് ഇൗ പള്ളി. ഇടവകയിലെ 99 ശതമാനം പേരും യാക്കോബായ വിഭാഗക്കാരാണ്. പള്ളി നിയന്ത്രണം ഒാർത്തഡോക്സ് വികാരി ഏറ്റെടുക്കുന്നത് എതിർക്കുന്ന വിഭാഗക്കാർ ഇതിനെതിരെ ഏത് അക്രമത്തിനും മുതിരും. വലിയ വിഭാഗം വിശ്വാസികൾ എതിർക്കുന്ന സാഹചര്യത്തിൽ കോടതിവിധി നടപ്പാക്കാൻ മതിയായ സമയം വേണം.

കോടതി ഉത്തരവ് നടപ്പാക്കാൻ സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചിരുന്നു. മതിയായ പൊലീസ് സേനയെയും വിന്യസിച്ചിരുന്നു. എന്നാൽ, സാഹചര്യങ്ങൾ മൂലമാണ് പിന്നാക്കം പോകേണ്ടി വന്നത്. വിശദീകരണ പത്രികയിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskothamangalam issue
News Summary - kothamangalam issue- kerala news
Next Story