Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടത്തായി : അടുത്ത...

കൂടത്തായി : അടുത്ത അറസ്റ്റിന് അരങ്ങൊരുങ്ങി

text_fields
bookmark_border
കൂടത്തായി : അടുത്ത അറസ്റ്റിന് അരങ്ങൊരുങ്ങി
cancel

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്ക് അടുത്ത കുരുക് കും മുറുകുന്നു. നിലവിലെ ഭർത്താവ് ഷാജുവിെൻറ മകൾ ഒന്നരവയസ്സുകാരി ആൽഫൈെൻറ മരണത് തിൽ ജോളിയെ ഉടൻ അറസ്റ്റ് ചെയ്യും. അടുത്ത കേസിൽ ജോളിയുെട അറസ്റ്റുണ്ടാകുമെന്ന് റൂറൽ എസ്.പി െക.ജി. സൈമൺ സ്ഥിരീകരിച്ചു. സിലി വധക്കേസിൽ ശനിയാഴ്ച കസ്റ്റഡി കാലാവ ധി തീരുന്ന ജോളിയെ കോടതി വീണ്ടും റിമാൻഡ് ചെയ്തേക്കും. ആൽഫൈൻ കേസിൽ അറസ്റ്റ് ചെയ്യാൻ െപാലീസ് അനുമതി വാങ്ങും.

ജയിലിൽവെച്ച് അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി വീണ്ടും ദിവസങ്ങളോളം കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിെൻറ നീക്കം. നവംബർ രണ്ടിനാണ് സിലി വധക്കേസിൽ ജോളിയുടെ റിമാൻഡ് കാലാവധി അവസാനിക്കുന്നത്. റോയ് തോമസ് വധക്കേസിൽ 13ഉം സിലി കേസിൽ ആറും ദിവസമാണ് െപാലീസിന് ജോളിയെ കസ്റ്റഡിയിൽ കിട്ടിയത്.

2014 മേയ് മൂന്നിനാണ് ഷാജുവിെൻറയും സിലിയുടെയും മകളായ ആൽഫൈൻ മരിക്കുന്നത്. അവശനിലയിൽ രണ്ടു ദിവസം മുമ്പായിരുന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷാജുവിെൻറ മൂത്തകുട്ടിയുടെ ആദ്യ കുർബാന ചടങ്ങ് നടന്ന ദിവസം ഭക്ഷണത്തിൽ വിഷം കലർത്തി കുഞ്ഞിന് നൽകിയെന്നാണ് ജോളിയുടെ മൊഴി. ഷാജുവിെൻറ സഹോദരി ഷീനയാണ് ഭക്ഷണം എടുത്തുനൽകിയതെന്നും ജോളി പിന്നീട് പറഞ്ഞിരുന്നു. കേസന്വേഷിക്കുന്ന തിരുവമ്പാടി സി.ഐ ഷാജുവിെൻറ നേതൃത്വത്തിലുള്ള സംഘം ആൽഫൈെൻറ മരണവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യംചെയ്തിരുന്നു.

ഷാജുവിനെയും പിതാവ് സഖറിയാസിനെയും കഴിഞ്ഞ ദിവസവും ചോദ്യംെചയ്തു. ഷാജുവിനെയും സഖറിയാസിനെയും താമരശ്ശേരി ഡിവൈ.എസ്.പി ഓഫിസിൽവെച്ചാണ് അഞ്ചു മണിക്കൂറോളം ചോദ്യംചെയ്തത്. സിലിയുടെയും ആൽഫൈെൻറയും മരണത്തിൽ ജോളിക്കു പുറമേ മറ്റു ചിലരും അറസ്റ്റിലാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJollyKoodathai murder
News Summary - Koodathai murder case-Kerala news
Next Story