പൊന്നാമറ്റത്തു നിന്ന് ‘സയൈനഡ്’ എടുത്തു നൽകിയത് േജാളിയുടെ തന്ത്രം
text_fieldsകോഴിക്കോട്: പൊലീസ് കസ്റ്റഡിയിൽ വാങ്ങിയതിനുപിന്നാലെ പൊന്നാമറ്റം വീട്ടിലെത്തിച്ചപ്പോൾ അലമാരയിലെ വസ ്ത്രങ്ങൾക്കുള്ളിൽ നിന്ന് ‘സയൈനഡ്’ എടുത്തുനൽകിയത് േജാളിയുടെ തന്ത്രമെന്ന് അന്വേഷണസംഘം. കഴിഞ്ഞ വെള്ളിയ ാഴ്ചയാണ് ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് ആദ്യം പൊലീസ് തെളിവെടുത്തത്. ഇൗ സമയം പൊലീസ് ആവശ്യപ്പെ ടാതെതന്നെ അലമാരയിൽ തുണികൾക്കുള്ളിൽ ചെറിയ കുപ്പിയിൽ സൂക്ഷിച്ച വസ്തു സയൈനഡ് എന്ന് പറഞ്ഞ് ജോളി എടുത്തുനൽ കുകയായിരുന്നു.
ഫോറൻസിക് സംഘമൊന്നും ഒപ്പമില്ലാത്തതിനാൽ ഇത് സയൈനഡ് തന്നെയാെണന്നാണ് പൊലീസും കരുതിയത്. എന്നാൽ, അറസ്റ്റിലാവുന്നതിന് െതാട്ടുമുമ്പ് ജോളിക്ക് നിയമോപദേശം നൽകിയ അഭിഭാഷനാണ് ഇൗ ബുദ്ധി ജോളിക്ക് പറഞ്ഞുെകാടുത്തത് എന്നാണ് സൂചന. സയൈനഡ് എന്ന മട്ടിൽ അന്വേഷണം മുന്നോട്ടുെകാണ്ടുപോവുേമ്പാൾ ഇത് കോടതിയിലടക്കം ചോദ്യം ചെയ്യുകയായിരുന്നു പ്രതി ലക്ഷ്യമിട്ടത്.
എടുത്തുതന്ന വസ്തു സയൈനഡ് അല്ലെന്ന് പ്രാഥമിക പരിശോധനയിൽ മനസ്സിലായതോടെയാണ് ജോളിയുടെ തന്ത്രം അന്വേഷണസംഘത്തിന് വ്യക്തമായത്. മാറിമാറി ചോദ്യം ചെയ്തതോടെ ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണവും ലഭിച്ചു. തുടർന്നാണ് ഫോറൻസിക് വിദഗ്ധരുെട സാന്നിധ്യത്തിൽ വീണ്ടും േജാളിയെ പൊന്നാമറ്റത്തെത്തിച്ച് തെളിെവടുത്തത്.
ഇൗ സമയം അടുക്കളയിലെ റാക്കിൽ അലക്ഷ്യമായ കുപ്പിയിൽ സൂക്ഷിച്ച നിലയിൽ സയൈനഡ് എന്ന് തോന്നിക്കുന്ന വസ്തു കണ്ടെത്തുകയും ചെയ്തു. പ്രാഥമിക പരിശോധയിൽ ഇത് സയൈനഡ് തന്നെയെന്നാണ് ഫോറൻസിക് സംഘം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.