Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെവിൻ വധം...

കെവിൻ വധം ആസൂത്രിതമെന്ന് പ്രോസിക്യൂഷൻ; അന്തിമവാദത്തിനു തുടക്കം

text_fields
bookmark_border
കെവിൻ വധം ആസൂത്രിതമെന്ന് പ്രോസിക്യൂഷൻ; അന്തിമവാദത്തിനു തുടക്കം
cancel

കോട്ടയം: കെവിൻ വധക്കേസിൽ അന്തിമവാദത്തിനു തുടക്കമായി. കെവിെന കൊലപ്പെടുത്തിയത ് ആസൂത്രിതമാണെന്നും ഇതിനായി പ്രതികൾ റിഹേഴ്സൽ നടത്തിയെന്നും പ്രിൻസിപ്പൽ സെഷൻ സ് കോടതിയിൽ ആദ്യദിനം പ്രോസിക്യൂഷൻ വാദിച്ചു. കെവിനെ തട്ടിക്കൊണ്ടു പോകുന്നതിനായ ി ഒന്ന് മുതൽ നാലുവരെ പ്രതികൾ മാന്നാനത്ത് എത്തുന്നത് പുലർച്ച 2.25നാണ്. എന്നാൽ, ഇതിനുമ ുമ്പ് 1.30ന് മാന്നാനത്തു രണ്ടുവണ്ടികളിലായി സംഘമെത്തി.

ഇത് റിഹേസഴ്സലിെൻറ ഭാഗമാ യിരുന്നു. ഇതിനു തെളിവുണ്ട്. ആറു മിനിറ്റിനുള്ളിൽ അനീഷിെൻറ വീട്ടിൽ കയറി സാധനസാമഗ്ര ികൾ അടിച്ചുതകർക്കുകയും കെവിനെയും അനീഷിനെയും മർദിച്ചു തട്ടിക്കൊണ്ടുപോകുകയും ചെയ്തു. മുന്നൊരുക്കമില്ലാതെ ഇത്ര വേഗത്തിൽ ഇത് കഴിയില്ല. അധോലോകസംഘങ്ങളെപ്പോലും തോൽപിക്കുന്ന ആസൂത്രണമാണിത്.
തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മൂന്നു വാഹനങ്ങളുടെയും നമ്പർ പ്ലേറ്റ് ചളി ഉപയോഗിച്ചു മറച്ചത് ആസൂത്രണത്തിെൻറ തെളിവാണ്. എ.എസ്.ഐക്ക് കൈക്കൂലി നൽകിയതുമായി ബന്ധപ്പെട്ട കേസിൽ രഹസ്യമൊഴി നൽകിയപ്പോൾ തങ്ങളുടെ വണ്ടിയുടെ നമ്പർ പ്ലേറ്റിൽ ചളി പുരട്ടിയിരുന്നത് പൊലീസിനു നമ്പർ മനസ്സിലാകാതിരിക്കാനാണെന്നാണ് പ്രതികൾ മൊഴി നൽകിയിരുന്നത്. ഇത് പ്രതികൾ ഗൂഢലക്ഷ്യത്തോടെ വന്നുവെന്നതിനു തെളിവാണ്.

തട്ടിക്കൊണ്ടുപോയി വില പേശുകയും വിജയിച്ചില്ലെങ്കിൽ കൊലപ്പെടുത്തുകയുമായിരുന്നു തീരുമാനം. കെവിനൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട അനീഷിനോട് പ്രതികൾ പറഞ്ഞത് ഒന്നര ലക്ഷം രൂപയുടെ ക്വട്ടേഷനാണെന്നും നീനുവിനെ തിരിച്ചു കിട്ടിയില്ലങ്കിൽ കെവിനെ കൊല്ലുമെന്നുമായിരുന്നു. താഴ്ന്ന ജാതിയിൽപെട്ടയാളെ നീനു വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമായിരുന്നു കാരണം.

നീനുവിെൻറ വിവാഹവുമായി ബന്ധപ്പെട്ട കാര്യം പിതാവ് ചാക്കോ, വിദേശത്തായിരുന്ന മകൻ ഷാനുവിനെ അറിയിച്ച ഘട്ടംമുതൽ ഗൂഢാലോചനക്ക് തുടക്കമായി. പിന്നീടുള്ള തീരുമാനങ്ങളെല്ലാം കരുതിക്കൂട്ടിയായിരുന്നു. കെവിനെയും നീനുവിനെയും ഒരുമിച്ചു ജീവിക്കാൻ അനുവദിക്കില്ലെന്ന തീരുമാനമായിരുന്നു ഇവർക്കുണ്ടായിരുന്നത്. ഷാനു വിദേശത്തുനിന്ന് ഡോൺഡ് വറി, ഞാൻ ചെയ്തോളാം എന്ന സന്ദേശം ചാക്കോക്ക് അയച്ചിരുന്നു. എന്നാൽ, ഈ ഫോൺ ചാക്കോ നശിപ്പിച്ചു. മറ്റെന്തെങ്കിലും ലക്ഷ്യമായിരുന്നെങ്കിൽ 100 കിലോമീറ്റർ അകലെ ചാലിയേക്കര വനമേഖലയിലേക്കു തട്ടിക്കൊണ്ടുപോകില്ലായിരുന്നുവെന്നും േപ്രാസിക്യൂഷൻ വാദിച്ചു.

കെവിനെ തട്ടിക്കൊണ്ടുപോകുന്നതിനു മൂന്ന് വാഹനങ്ങളിൽ ഇന്ധനം നിറച്ചപ്പോൾ പെേട്രാൾ പമ്പിൽ പണം കൊടുത്തത് ഷാനുവാണ്. പണം നൽകാൻ മാസ്റ്റർകാർഡ് ഉപയോഗിച്ചതിനു തെളിവുണ്ട്. ഇതെല്ലാം മുൻകൂട്ടിയുള്ള തീരുമാനങ്ങൾക്ക് തെളിവാണ്. കോട്ടയത്തു രണ്ടുപേരെ പൊക്കാൻ പോകുന്നുവെന്നു പുറപ്പെടും മുമ്പ് പ്രതികൾ പരിചയക്കാരോട് പറഞ്ഞിരുന്നുെവന്നും പ്രോസിക്യൂഷൻ പറഞ്ഞു. ചൊവാഴ്ചയും പ്രോസിക്യൂഷന്‍ വാദം തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsprosecutionKevin Murder
News Summary - kevin murder is planned; prosecution argument -kerala news
Next Story