Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭെൽ പ്രതിസന്ധി:...

ഭെൽ പ്രതിസന്ധി: പുനരുജ്ജീവനത്തിന് വേണ്ടത് 40 കോടി

text_fields
bookmark_border
ഭെൽ പ്രതിസന്ധി: പുനരുജ്ജീവനത്തിന് വേണ്ടത് 40 കോടി
cancel

കാസർകോട്: ജില്ലയിലെ ഏക പൊതുമേഖല സ്ഥാപനമായ ഭെൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ് (ഭെൽ ഇ.എം.എൽ) പുനരുജ്ജീവിപ്പിക്കാൻ വേണ്ടത് 40 കോടി രൂപ. കടവും നഷ്ടവും ഉൾപ്പെടെയുള്ള ബാധ്യതകൾക്കായി 30 കോടി രൂപയും 10 കോടി രൂപ പ്രവർത്തന മൂലധനവും കണക്കാക്കി 40 കോടി രൂപയുടെ പ്രൊപ്പോസലാണ് റിഹാബ് സംസ്ഥാന സർക്കാറിന് സമർപ്പിച്ചത്.

bhel logo

ശമ്പളം മുടങ്ങിയിട്ട് 15 മാസം
നേരത്തേ കെൽ (കേരള ഇലക്ട്രിക്കല്‍ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡ്) എന്ന പേരിലുള്ള കമ്പനി 2011ലാണ് കേന്ദ്ര സർക്കാർ സ്ഥാപനമായ ഭെൽ (ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്) ഏറ്റെടുക്കുന്നത്. എന്നാൽ, പിന്നീട് അഞ്ചു വർഷങ്ങൾക്കു ശേഷം കേന്ദ്രം കൈയൊഴിയുന്ന സാഹചര്യമാണ് കാണാനായത്. ഉൽപാദനം നിലച്ചതിനൊപ്പം ജീവനക്കാർക്ക് 15 മാസമായി ശമ്പളവും മുടങ്ങി. പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിക്കുകയും പുതിയ ബജറ്റിൽ 10 കോടി രൂപ കേരളത്തിന് തിരിച്ചുകിട്ടുന്ന കെല്ലിന് അനുവദിക്കുകയും െചയ്തു. എന്നാൽ, നടപടികൾ എങ്ങുമെത്തിയില്ല.


18 കോടി രൂപ മുതൽമുടക്കിൽ, ഫ്രാൻസിെൻറ സാങ്കേതിക സഹായത്തോടെ കാസർകോട് മണ്ഡലത്തിലെ മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ ബെദ്രടുക്കയിൽ ആരംഭിച്ച കെൽ യൂനിറ്റാണ് 2011 മാർച്ച് 28ന് ഭെൽ ഇ.എം.എൽ ആയി മാറിയത്. തുടരണോ വേണ്ടയോ എന്ന് ജീവനക്കാർക്ക് തിരഞ്ഞെടുക്കാൻ അവസരം നൽകിയപ്പോൾ കേന്ദ്ര സർക്കാർ സ്ഥാപനമെന്ന നിലയിൽ മെച്ചപ്പെട്ട ആനുകൂല്യം മുന്നിൽകണ്ട് ജീവനക്കാർ കാസർകോട്ടുതന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. മറ്റു ജില്ലകളിൽ നിന്നുള്ളവർ പോലും ഇത്തരത്തിൽ കാസർകോേട്ടക്ക് വണ്ടി കയറി. എന്നാൽ, ഒാഫിസർമാരടക്കം 164 ഉദ്യോഗസ്ഥരും 16 കരാർ ജീവനക്കാരുമുൾപ്പെടെ 180 പേരാണ് പ്രതിസന്ധിയുടെ പേരിൽ വർഷങ്ങളായി ദുരിതത്തിലായത്.

വൈദ്യുതി ബന്ധവും വിച്ഛേദിച്ചു
160 കിലോവാട്ടിെൻറ സ്പർട്ട് അൾടർനേറ്റർ മാത്രമാണ് നിലവിൽ കാസർേകാട് യൂനിറ്റിൽനിന്ന് നിർമിച്ചു െകാണ്ടിരുന്നത്. എന്നാൽ, ബിൽ കുടിശ്ശിക ആയതിനെ തുടർന്ന് ശനിയാഴ്ച വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ ഇതും നിലച്ചു. വടക്കൻ കേരളത്തിൽ മലബാർ സിമൻറ്സിനു ശേഷമുള്ള ഏക പൊതുമേഖല സ്ഥാപനത്തിനാണ് ഇൗ ഗതി.

നാൾവഴി
2011 മാർച്ച് 28: കെൽ യൂനിറ്റിെൻറ 11ഏക്കർ സ്ഥലത്തെ കെട്ടിടവും സ്ഥലവുെമല്ലാമുൾപ്പെടെ വില കണക്കാക്കി അതിെൻറ 51 ശതമാനം ഓഹരികൾ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെല്ലിന് കൈമാറി. 49 ശതമാനം ഓഹരികളാണ് കേരളത്തിനുള്ളത്.

കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറും ഏഴംഗ ഡയറക്ടർ ബോർഡിൽ ആറുപേരും ഭെല്ലിനാണ്. കേരളത്തിന് ഒരു ഡയറക്ടർ ബോർഡ് അംഗം മാത്രമാണ് അനുവദിച്ചത്.

2016 ആഗസ്റ്റ് അഞ്ച്: കമ്പനിയുടെ 51 ശതമാനം ഓഹരികൾ ഭെൽ ഒഴിയുകയാണെന്ന് കാണിച്ച് കേന്ദ്ര ഘന വ്യവസായ മന്ത്രി സംസ്ഥാന മുഖ്യമന്ത്രിക്ക് കത്തെഴുതി.

2017 ജൂൺ 12: മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം 51 ശതമാനം ഓഹരികൾ കൂടി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പഴയതുപോലെ പൂർണ ഉടമസ്ഥതയിലുള്ള കമ്പനിയാക്കാൻ തീരുമാനിച്ചു. നടപടികൾക്കായി ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല കമ്മിറ്റിയെയും നിയോഗിച്ചു.

2019 സെപ്റ്റംബർ അഞ്ച്: ഓഹരികൾ ഏറ്റെടുക്കാൻ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചെങ്കിലും കേന്ദ്ര സർക്കാർ അന്തിമ അനുമതി നൽകുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsBHELkelkasarkod news
News Summary - Financial Crises in BHEL
Next Story