കേരളയിൽ മാർക്ക് തട്ടിപ്പ് നടന്നെന്ന് ഉറപ്പിച്ച് ൈകംബ്രാഞ്ച്
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടറിൽ കൃത്രിമം നടത ്തി അർഹർക്കും അനർഹർക്കും ഒരുപോലെ മാർക്ക്ദാനം നടത്തിയെന്ന് ഉറപ്പിച്ച് ക്രൈംബ്രാ ഞ്ച്. 2016-’19 കാലയളവിൽ നടന്ന ബി.ബി.എ, ബി.സി.എ പരീക്ഷകളിൽ തിരിമറി നടത്തിയതായാണ് ജില്ല ൈക്രംബ്രാഞ്ച് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.
എന്നാൽ, വിശദമായ അന് വേഷണവും പരിശോധനകളും നടത്തണമെങ്കിൽ കേസ് രജിസ്റ്റർ െചയ്യേണ്ടതുണ്ട്.
അതിനാൽ പ്രഥമദൃഷ്ട്യാ മനസ്സിലാക്കിയ കാര്യങ്ങൾ റിപ്പോർട്ടായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സിറ്റി െപാലീസ് കമീഷണർക്ക് ഉടൻ കൈമാറും.
കമീഷണർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് കേസ് രജിസ്റ്റർ ചെയ്യുന്നകാര്യത്തിൽ തീരുമാനമെടുക്കും. ഇതിനുശേഷമേ തുടർനടപടികൾ കൈക്കൊള്ളുകയുള്ളൂവെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന വിവരം.
മാർക്ക് വിവാദം അന്വേഷിക്കാൻ സർവകലാശാല രേഖാമൂലം ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് ജില്ല ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപിച്ചത്. അതിെൻറ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് അർഹർക്ക് പുറമെ അനർഹർക്കും മാർക്ക് ലഭ്യമായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.