വീടുകൾ കയറിയിറങ്ങി തപാൽ വോട്ട് ചെയ്യിപ്പിച്ച പൊലീസുകാരുടെ ആനുകൂല്യങ്ങൾ മുക്കി?
text_fieldsതിരുവനന്തപുരം: 80 വയസ് കഴിഞ്ഞവരെ വീട്ടിൽപോയി കണ്ട് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യിപ്പിച്ച പൊലീസുകാർക്ക് ലഭിക്കേണ്ട ടി.എ ഉൾപ്പെടെ ആനുകൂല്യങ്ങൾ മുക്കിയെന്ന് ആരോപണം. കോവിഡിന്‍റെ സാഹചര്യത്തിൽ 80 വയസ് കഴിഞ്ഞവരെ വീട്ടിൽ ചെന്ന് കണ്ട് മാനദണ്ഡം പാലിച്ച് വോട്ട് ചെയ്യിപ്പിക്കാനുള്ള തീരുമാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊണ്ടിരുന്നത്. പൊലീസുകാർ ഉൾപ്പെടെ സർക്കാർ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കുകയും ചെയ്തു. അതിന്‍റെ അടിസ്ഥാനത്തിൽ ഈ ഉദ്യോഗസ്ഥർ വീടുകൾ കയറിയിറങ്ങി വോട്ട് ചെയ്യിപ്പിച്ചു. പത്ത് ദിവസമായിരുന്നു ഈ ഡ്യൂട്ടി.
ഇത്തരത്തിൽ വോട്ട് ചെയ്യിപ്പിച്ച മറ്റ് എല്ലാ വകുപ്പിലെയും ഉദ്യോഗസ്ഥർക്ക് ടി.എ ആനുകൂല്യമായി നല്ലൊരു തുക ലഭിച്ചെങ്കിലും ആ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസുദ്യോഗസ്ഥരുടെ ടി.എ രണ്ട് മാസം കഴിഞ്ഞിട്ടും മാറിക്കിട്ടിയില്ലെന്നാണ് പരാതി. പ്രധാനമായും തിരുവനന്തപുരം ജില്ലയിൽ നിന്നാണ് ഈ പരാതി. മറ്റ് ചില ജില്ലകളിലെ പൊലീസുകാർക്കും ഈ തുക ലഭിച്ചില്ലെന്ന് സേനാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് ദിനത്തിലും അതിന്‍റെ തലേന്നും ഡ്യൂട്ടി ചെയ്ത വകയിലുള്ള തുക ലഭിച്ചെങ്കിലും അതിന് മുമ്പ് ചെയ്ത ജോലിക്കുള്ള ആനുകൂല്യമാണ് പൊലീസുകാർക്ക് ലഭിക്കാത്തത്. ഒരു പൊലീസ് ഉദ്യോഗസ്ഥന് ഏഴായിരം രൂപ എന്ന നിരക്കിൽ വലിയ തുകയാണ് സേനാംഗങ്ങൾക്ക് ലഭിക്കേണ്ടത്. അത് ആരൊക്കെയോ ചേർന്ന് മുക്കിയെന്ന ആശങ്കയിലാണ് സേനാംഗങ്ങൾ.
തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഈടി.എ തുക എല്ലാ വകുപ്പുകൾക്കും അനുവദിക്കുന്നത്. ജില്ല കലക്ടർമാർ മുഖേനയാണ് ഈ തുക ലഭ്യമാക്കുന്നതും. ഇതുസംബന്ധിച്ച് കലക്ടറേറ്റിൽ ബന്ധപ്പെട്ടപ്പോള്‍ നിങ്ങള്‍ക്കുള്ള തുക നിങ്ങളുടെ ഡിപ്പാര്‍ട്ട്മെന്‍റ് ട്രഷറി ഹെഡ് വഴി വകുപ്പിലേക്ക് തരുമെന്നും നിങ്ങള്‍ ടി.എ, ഡി.എ ആനുകൂല്യങ്ങൾക്ക് അർഹരാണെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്ന് പൊലീസുകാർ പറയുന്നു. മറ്റ് എല്ലാ വകുപ്പ് ജീവനക്കാർക്കും ഈ തുക ലഭിച്ചിട്ടും പൊലീസുകാർക്ക് മാത്രം ലഭിക്കാത്തതാണ് ഇതിന് പിന്നിൽ എന്തെങ്കിലും കളി നടന്നിട്ടുണ്ടോയെന്ന ആശങ്ക സേനാംഗങ്ങളിലുണ്ടാക്കിയിട്ടുള്ളത്. മുമ്പും ഇത്തരത്തിലുള്ള 'പണം മുക്കൽ' നടന്നിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ആനുകൂല്യങ്ങളെക്കുറിച്ച് ആരാഞ്ഞപ്പോൾ പൊലീസ് മേലധികാരികള്‍ക്ക് അറിഞ്ഞ ഭാവമില്ലത്രേ. എല്ലാം നിങ്ങളുടെ തൊഴിലിന്‍റെ ഭാഗമല്ലേ എന്ന അഴകൊഴമ്പന്‍ മറുപടിയാണ് അവർ നൽകിയത്. മുെമ്പാരിക്കൽ ഒരു തെരഞ്ഞെടുപ്പ് ടി.എ ഒരു ജില്ലയിലെ റൂറൽ പൊലീസ് അധികാരികള്‍ വകമാറ്റി ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസ് നവീകരണത്തിന് ചിലവഴിച്ചതായ ആക്ഷേപം നിലവിലുണ്ട്. ആ ആക്ഷേപം നിലനില്‍ക്കെയാണ് ഇങ്ങനെയൊരു ഭീമമായ തുകയുടെ മുക്കലെന്ന് പൊലീസുകാർ ചൂണ്ടിക്കാട്ടുന്നു.
പൊലീസുദ്യോഗസ്ഥര്‍ സംഘടനാ ഭാരവാഹികളോട് തങ്ങളുടെ അവസ്ഥ പറഞ്ഞിട്ടും, തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസമായിട്ടും ഈ ഡ്യൂട്ടിചെയ്ത ഉദ്യോഗസ്ഥര്‍ക്ക് തുക ലഭിച്ചില്ലെന്ന് മാത്രം. തെരഞ്ഞെടുപ്പ് ഫണ്ടിന് ഓഡിറ്റ് ഇല്ലാത്തതിനിലാണ് ഇങ്ങനെ പണം തിരിമറി നടത്തുന്നതെന്ന് പൊലീസുകാർ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മഷന് പരാതി നല്‍കിയാല്‍ നീതി ലഭിക്കുമോ!യന്നു അന്വേഷിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ പൊലീസുദ്യോഗസ്ഥര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.