Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറൂളിങ്ങിനെതിരായ...

റൂളിങ്ങിനെതിരായ വിമർശനം  പരിധി വിടുെന്നന്ന് സ്പീക്കർ

text_fields
bookmark_border
റൂളിങ്ങിനെതിരായ വിമർശനം  പരിധി വിടുെന്നന്ന് സ്പീക്കർ
cancel

തിരുവനന്തപുരം: റൂളിങ്ങിനുമേൽ സഭയിലും പുറത്തും നടക്കുന്ന വിമർശനം പലപ്പോഴും പരിധി വിടുെന്നന്നും ഇത് ആശാസ്യമല്ലെന്നും സ്പീക്കർ. രണ്ടുമൂന്ന് ദിവസമായി അസാധാരണ നടപടികളാണ് ഉണ്ടാകുന്നത്. റൂളിങ്ങിനുശേഷം അതുമായി ബന്ധപ്പെട്ട് സഭക്കകത്തും പുറത്തും സംവാദം നടക്കുന്നത് ശരിയാണോയെന്ന് അംഗങ്ങൾ ആലോചിക്കണം.മറൈൻഡ്രൈവിൽ സദാചാര ഗുണ്ടായിസം നടത്തിയ ശിവസേനക്കാർ യു.ഡി.എഫ് വാടകക്കെടുത്തവരാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം സഭാരേഖയിൽനിന്ന് നീക്കാത്തതിൽ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചപ്പോഴാണ് സ്പീക്കർ നിലപാട് വ്യക്തമാക്കിയത്. ചൊവ്വാഴ്ച വോട്ട് ഒാൺ അക്കൗണ്ട് ചർച്ച തുടങ്ങുംമുമ്പ് കെ.സി. ജോസഫ് ആണ് വിഷയം ഉന്നയിച്ചത്. 

ഇത്തരം പരാമർശങ്ങൾ നീക്കംെചയ്ത മുൻകാല കീഴ്വഴക്കം ചൂണ്ടിക്കാട്ടിയ അദ്ദേഹം, മുഖ്യമന്ത്രിയുടെ പരാമർശം തങ്ങൾക്ക് അപമാനമാണെന്ന് അറിയിച്ചു.സ്പീക്കറുടെ റൂളിങ് അംഗീകരിക്കുമെന്ന് പറഞ്ഞശേഷം പ്രതിപക്ഷം അതിനെ ചോദ്യം ചെയ്യുകയാണെന്ന് മന്ത്രി എ.കെ. ബാലൻ ചൂണ്ടിക്കാട്ടി. വിഷയത്തെപ്പറ്റി നടക്കുന്ന മാധ്യമചർച്ചയിൽ പെങ്കടുത്ത് എം.എൽ.എമാർ സ്പീക്കറെ വിമർശിക്കുെന്നന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പീക്കറെയും അദ്ദേഹത്തിെൻറ റൂളിങ്ങിനെയും മാനിക്കുെന്നന്ന് വ്യക്തമാക്കിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രിയുടെ പരാമർശത്തിൽ തങ്ങൾക്കുള്ള ഖേദമാണ് അറിയിച്ചതെന്ന് പറഞ്ഞു. മുഖ്യമന്ത്രി നടത്തിയത് രാഷ്ട്രീയ പ്രസ്താവനയാണെന്ന് സ്പീക്കർ റൂളിങ്ങിൽ പറഞ്ഞതിനാലാണ് അതിലെ തങ്ങളുടെ വികാരം പുറത്തുപറഞ്ഞതെന്ന് വി.ഡി. സതീശനും വ്യക്തമാക്കി.ചെയറിനോട് ഒരു അംഗം ആവശ്യം ഉന്നയിക്കുേമ്പാൾ അനുകൂലിച്ചും അല്ലാതെയും പ്രതികരിക്കുന്നത് രണ്ടുഭാഗവും ഒഴിവാക്കണമെന്ന് സ്പീക്കർ പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala News
News Summary - kerala niyamasabha
Next Story