Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരോഗികൾ 5000...

രോഗികൾ 5000 കടന്നു; കേരളം മുൾമുനയിലേക്ക്

text_fields
bookmark_border
രോഗികൾ 5000 കടന്നു; കേരളം മുൾമുനയിലേക്ക്
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച  240 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായി രണ്ടാം ദിനവും 200 കേസുകൾ പിന്നിട്ടതോടെ ആശങ്കയുടെ മുൾമുനയിൽ കേരളം. ആകെ കോവിഡ് കേസുകൾ 5000 കവിഞ്ഞു. ആരോഗ്യവിഭാഗങ്ങളുടെ കണക്കുകൂട്ടലുകൾ മറികടന്നാണ് രോഗ വ്യാപനം. രോഗപ്പകർച്ചയുടെ സ്വഭാവവും മലയാളികളുടെ മടങ്ങിവരവും അടിസ്ഥാനപ്പെടുത്തി ജൂലൈ 30ഒാടെ പ്രതിദിനം 272 കേസ് ആകുമെന്നാണ് കണക്കാക്കിയിരുന്നത്. 

ജൂലൈ നാലിനുതന്നെ 240 േകസായതോടെ പ്രവചനങ്ങൾക്കപ്പുറമാകും വ്യാപനമെന്ന് വ്യക്തമായി. ആഗസ്റ്റ് അവസാനം മൊത്തം രോഗബാധിതർ 18000 ആകുമെന്നാണ് വിലയിരുത്തൽ. ഇതിനകം 5000 കടന്നു. സമ്പർക്കവ്യാപനതോതും ഉയരുകയാണ്. മേയ് നാലുമുതൽ ജൂലൈ നാലുവരെ കണക്ക് പ്രകാരം 430 പേർക്കാണ് സമ്പർക്ക പകർച്ച. വെള്ളിയാഴ്ചയാണ് ഏറ്റവും കൂടുതൽ സമ്പർക്കപ്പകർച്ച റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച അൽപം ആശ്വാസകരമാണെങ്കിലും എണ്ണം രണ്ടക്കത്തിൽ തുടരുകയാണ്.  സമ്പര്‍ക്കവ്യാപനം വര്‍ധിച്ചാൽ കരുതല്‍ നടപടികള്‍ ശക്തമാക്കാനാണ് ആലോചന. 

നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകവഴി മാത്രം രക്ഷപ്പെടാനാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ആരോഗ്യ സംവിധാനങ്ങളുടെ ശക്തിയും ക്ഷമതയുമാണ് സമൂഹവ്യാപനം ഇതുവരെ പ്രതിരോധിച്ചത്.    ശനിയാഴ്ച മലപ്പുറം(37), കണ്ണൂർ(35), പാലക്കാട് (29), പത്തനംതിട്ട(22), ആലപ്പുഴ, തൃശൂര്‍ (20 വീതം), തിരുവനന്തപുരം, കൊല്ലം (16 വീതം), കാസർകോട് (14), എറണാകുളം (13),  കോഴിക്കോട് (എട്ട്), കോട്ടയം(ആറ്), ഇടുക്കി, വയനാട് (രണ്ടുവീതം) പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

ഇതിൽ 152 പേര്‍ വിദേശരാജ്യങ്ങളില്‍നിന്നും 52 പേര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. സൗദി- 52, യു.എ.ഇ - 42, കുവൈത്ത്- 32, ഒമാന്‍- 11, ഖത്തര്‍ -10, മൊസാംബീക്- ഒന്ന്, മാള്‍ഡോവ-ഒന്ന്, െനെജീരിയ-ഒന്ന്, സൗത്ത് ആഫ്രിക്ക-ഒന്ന്, ഐവറികോസ്റ്റ് -ഒന്ന്   എന്നിങ്ങനെയാണ് വിദേശത്തുനിന്ന് വന്നവർ. കര്‍ണാടക- -20,  തമിഴ്‌നാട് -12, മഹാരാഷ്ട്ര- 7, ഡല്‍ഹി-ആറ്, തെലങ്കാന  -അഞ്ച്, ഉത്തര്‍പ്രദേശ്-ഒന്ന്, ജമ്മു-കശ്മീർ-ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍. 17 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 

എറണാകുളം- അഞ്ച്, തിരുവനന്തപുരം- നാല്, തൃശൂർ- മൂന്ന്, കൊല്ലം, ആലപ്പുഴ ജില്ലകളിലെ രണ്ട് പേര്‍ക്ക് വീതവും മലപ്പുറത്ത് ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 11 ഡി.എസ്.സിക്കാര്‍ക്കും നാല് സി.ഐ.എസ്.എഫുകാര്‍ക്കും തൃശൂര്‍ ജില്ലയിലെ നാല് ബി.എസ്.എഫുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 209 പേരുടെ പരിശോധനഫലം നെഗറ്റിവ് ആയി. 2129 പേരാണ് ഇനി ചികിത്സയിലുള്ളത്. 3048 പേര്‍ കോവിഡില്‍നിന്ന് മുക്തി നേടി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19
News Summary - kerala covid 19 updates -malayalam news
Next Story