കേരളത്തിലെ കോവിഡ് ബാധിതരിൽ കൂടുതലും യുവാക്കൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളിൽ കൂടുതലും യുവാക്കൾ. 20നും 39നും മധ്യേ പ്രായമുള്ള 3489 പേർക്കാണ് കേരളത്തിൽ കോവിഡ് ബാധിച്ചത്. ആരോഗ്യമുള്ളവരെ പൊതുവിൽ കോവിഡ് ഗുരുതരമായി ബാധിക്കില്ലെന്നാണ് നിഗമനമെങ്കിലും മറിച്ചുള്ള അനുഭവങ്ങളും സംസ്ഥാനത്തുണ്ട്. കണ്ണൂരിൽ കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥനും ഇൗ സാഹചര്യങ്ങളിലേക്കുള്ള ചൂണ്ടുവിരലാണ്.
സംസ്ഥാനത്ത് സമ്പർക്കപ്പകർച്ചയിലൂടെ രോഗബാധിരാകുന്നവരിലും കൂടുതൽ യാവാക്കളാണ്. യുവാക്കളിൽ ലക്ഷണങ്ങൾ പ്രകടമാകാതെയുള്ള നിശ്ശബ്ദവ്യാപനവും നടക്കുന്നു. അതേസമയം, രോഗമുക്തി നിരക്കിലും മുന്നിൽ 20 നും 39 നും മധ്യേ പ്രായമുള്ളവരാണ്. കൂടുതൽ പേരിലും പൊതുവായി പ്രകടമാകുന്ന രോഗലക്ഷണം തൊണ്ടവേദനയാണ്. പിന്നീടുള്ളത് പനിയും ചുമയും. 10 ശതമാനത്തിൽ താഴെ പേർക്ക് തലവേദനയും ശരീരവേദനയും രോഗലക്ഷണമായി കാണപ്പെടുന്നു. 10 ശതമാനത്തോളം പേരുടെ രോഗലക്ഷണം ശരീരവേദനയും തലവേദനയുമായിരുന്നു.
സംസ്ഥാനത്ത് കോവിഡ് ബാധിതരിൽ 71.9 ശതമാനവും പുരുഷന്മാരാണ്. 21.4 ശതമാനം സ്ത്രീകളും. അതേസമയം മൊത്തം രോഗികളിൽ 6.7 ശതമാനം പേരുടെ വിവരങ്ങൾ ലഭ്യമല്ല. 20 വയസ്സിനും 39 വയസ്സിനും മധ്യേ പ്രായമുള്ള 3489 പേരിൽ 745 പേർ സ്ത്രീകളാണ്. അതേസമയം 70 വയസ്സിന് മുകളിലുള്ള രോഗബാധിതരിൽ ഇരുവിഭാഗങ്ങളും ഒപ്പത്തിനൊപ്പമാണ്. 70-79 പ്രായവിഭാഗത്തിൽ 25 സ്ത്രീകളും 26 പുരുഷന്മാരുമാണ് രോഗബാധിതരായുള്ളത്. 80-89 വിഭാഗത്തിൽ 11 സ്ത്രീകളും 12 പുരുഷന്മാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.