Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരമന: കൂടത്തിൽ...

കരമന: കൂടത്തിൽ കുടുംബത്തിന് 200 കോടിയുടെ സ്വത്ത് !

text_fields
bookmark_border
koodathil-tharavadu-261019.jpg
cancel
camera_alt????????????? ??????????? ??????????

തിരുവനന്തപുരം: ഏഴ് പേരുടെ ദുരൂഹമരണം ആരോപിക്കപ്പെടുന്ന കൂടത്തിൽ തറവാട്ടിന് കരമനയിലും നഗരത്തിെൻറ പലഭാഗങ്ങളിലുമായി 200 കോടിയിലേറെ സ്വത്തുണ്ടായിരുന്നെന്ന്  നാട്ടുകാർ പറയുന്നു. കാലടിയിലെ 6.17 ഏക്കര്‍ സ്ഥലം ഉൾപ്പെടെയാണിത്. എന്നാൽ, ഇന്നിത് പല രുടേയും കൈകളിലാണ്. ബന്ധുക്കളെന്ന് അവകാശപ്പെട്ടും കാര്യസ്ഥനായും വീട്ടുജോലിക്കാര ായുമൊക്കെ എത്തിയവർ ഇൗ ഭൂമികൾ കൈവശമാക്കിയെന്ന് അവർ പറയുന്നു. ഭൂമിയുമായി ബന്ധപ ്പെട്ട് കോടതിയിൽ നിലനിന്ന കേസുകൾ പുറത്ത് ഒത്തുതീർപ്പുണ്ടാക്കി സ്വന്തമാക്കുകയാ യിരുന്നുവത്രെ. ഇതിനായി പല വ്യാജരേഖകളും ഒപ്പും തയാറാക്കി. ഇൗ സ്വത്തുക്കൾ പലതും മറി ച്ചുവിറ്റെന്നും നാട്ടുകാർ പറയുന്നു.

തലസ്ഥാനത്തെ പ്രമുഖ കുടുംബങ്ങളിലൊന്നായിരു ന്നു ഇത്. എന്നാൽ, 2003ന് ശേഷം കുടുംബത്തിലെ ഒാേരാരുത്തരായി മരിച്ചതിലാണ് ദുരൂഹത. ജയമ ോഹൻ, ജയപ്രകാശ് എന്നിവരുടെ മരണത്തിലാണ് കൂടുതൽ സംശയം. പരിക്കേറ്റ് വീണ് അബോധാ വസ്ഥയിലായ ശേഷമാണ് ഇവർ മരിച്ചതത്രെ. എന്നാൽ, കോടതി ജീവനക്കാരനായിരുന്ന കാര്യസ്ഥൻ ബന്ധുക്കളെപ്പോലും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളും ആരോപണത്തിന് പിന്നിലുണ്ടെന്നും പറയപ്പെടുന്നു. 35 സെൻറ് സ്ഥലവും വീടും കാര്യസ്ഥനും മറ്റ് ചിലരും സ്വന്തമാക്കുകയായിരുന്നുവത്രെ. അതിനായി ജയമാധവെൻറ വ്യാജ ഒപ്പിട്ട് വിൽപത്രം തയാറാക്കിയെന്ന ആരോപണവും ഉന്നയിക്കപ്പെടുന്നു. വിൽപത്രത്തിൽ സാക്ഷിയായി ഒപ്പിട്ടത് അവിടത്തെ വീട്ടുജോലിക്കാരിയായിരുന്നു. എന്നാൽ, ജയമാധവൻ തന്നെയാണ് വിൽപത്രം തയാറാക്കിയതെന്നാണ് ജോലിക്കാരി പറയുന്നത്.

മരിച്ച രണ്ടുപേർക്ക്
മാനോരോഗമെന്ന് പരാതിക്കാരി

മരിച്ച നിലയിൽ കണ്ടെത്തിയ ജയമാധവനും ജയപ്രകാശും മാനസികരോഗികളായിരുന്നെന്ന് പരാതി നൽകിയ ബന്ധു പ്രസന്നകുമാരി. ഇവർ മാനസികരോഗികളാണെന്ന് പുറത്തറിയാതിരിക്കാൻ ചികിത്സാരേഖകൾ കത്തിച്ചു കളഞ്ഞു. ഇവരുടെ പേരിൽ വ്യാജമായി തയാറാക്കിയ ഒസ്യത്ത് നിയമപരമാണെന്ന് തെളിയിക്കാനാണ് കാര്യസ്ഥനും സംഘവും ഇത് ചെയ്തതെന്ന് സംശയിക്കുന്നതായും കാര്യസ്ഥൻ ഉൾപ്പെടെയുള്ളവർ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

20 വർഷത്തിനിടെ മരിച്ച കുടുംബാംഗങ്ങളിൽ ഗൃഹനാഥൻ ഗോപിനാഥൻ നായരും അദ്ദേഹത്തി‍െൻറ മൂത്തസഹോദരെൻറ മകൻ ഉണ്ണികൃഷ്ണനും ഉൾപ്പെടും. ഉണ്ണികൃഷ്ണെൻറ ഭാര്യയായിരുന്നു പ്രസന്നകുമാരി. ഉണ്ണികൃഷ്ണെൻറയും പ്രസന്നകുമാരിയുടെയും മകനായ പ്രകാശാണ് ഈ സ്വത്തുക്കളുടെ ഏക അവകാശിയെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇതിൽ സ്ഥിരീകരണമില്ല. ബംഗളൂരുവിലുള്ള പ്രകാശ് പവർ ഓഫ് അറ്റോർണി എഴുതി നൽകിയിരിക്കുന്നത് പ്രസന്നകുമാരിയുടെ പേരിലാണ്. ഈ അടിസ്ഥാനത്തിലാണ് പ്രസന്നകുമാരി പൊലീസിൽ പരാതി നൽകിയത്.
ജയമാധവനും ജയപ്രകാശും മരിച്ചു കിടക്കുമ്പോൾത്തന്നെ സംശയം തോന്നിയിരുന്നതായിരുന്നുവെന്ന് പ്രസന്നകുമാരി പറയുന്നു. ഇവരുടെ മരണശേഷം കോടികളുടെ സ്വത്ത് വകമാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവിടാതായതോടെ സംശയം ബലപ്പെട്ടുവെന്നും അവർ കൂട്ടിച്ചേർത്തു. കേസന്വേഷണം ആരംഭിച്ചപ്പോഴും അതിന് മുമ്പും കാര്യസ്ഥൻ ഭീഷണിപ്പെടുത്തി.

ദുരൂഹതയെന്ന് ക്രൈംബ്രാഞ്ചും
കൂടത്തിൽ തറവാട്ടിൽ അവസാനം സംഭവിച്ച ജയമോഹെൻറ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. 30 കോടി രൂപയുടെ സ്വത്താണ് മരണശേഷം ഒരു ട്രസ്റ്റിെൻറ പേരിലേക്ക് വകമാറ്റിയത്. വീടും 35 സെൻറും ഉൾപ്പെട്ട കോടിക്കണക്കിന് രൂപയുടെ സ്വത്താണിത്. ജയമാധവനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയിട്ടും അയൽക്കാരെപ്പോലും അറിയിക്കാതെ കാര്യസ്ഥൻ മെഡിക്കൽ കോളജിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയായിരുന്നെന്നും ക്രൈംബ്രാഞ്ചി‍െൻറ റിപ്പോർട്ടിലുണ്ട്.

മരണത്തിൽ ദുരൂഹത -ഡി.ജി.പി
കരമനയിലെ ഏഴുപേരുടെ മരണത്തിൽ ദുരൂഹതകളുണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണ ചുമതല തിരുവനന്തപുരം ക്രൈം ഡി.സി.പിക്ക് കൈമാറി. കൊലപാതകമാണോയെന്ന കാര്യം അന്വേഷണത്തിനുശേഷമേ പറയാനാകൂവെന്നും ഡി.ജി.പി കൂട്ടിച്ചേർത്തു.

ആരോപണങ്ങൾ നിഷേധിച്ച്
കാര്യസ്ഥൻ
കരമനയില്‍ ദുരൂഹമരണങ്ങൾ നടന്നെന്ന ആരോപണം നിഷേധിച്ച് കാര്യസ്ഥൻ. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു. കുടുംബത്തിലെ ചിലരും പുറത്ത് നിന്നുള്ള ചിലരും ഗൂഢാലോചന നടത്തി. അവര്‍ക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും കാര്യസ്ഥൻ കൂട്ടിച്ചേർത്തു. ജയമാധവൻ നായരുടെ മരണത്തിൽ ദുരൂഹതയില്ല. മരിക്കും മുമ്പ് തിരിഞ്ഞ് നോക്കാത്തവരാണ് ഇപ്പോൾ സ്വത്തിന് വേണ്ടി സംശയം പ്രകടിപ്പിക്കുന്നത്. നാട്ടുകാരായ ചിലരുടെ വരുതിയില്‍ നില്‍ക്കാത്തത് കൊണ്ടാണ് തന്നെ കേസിൽ പ്രതിയാക്കാൻ നോക്കുന്നത്. ജയപ്രകാശ് മരിച്ചപ്പോൾ താനും ജയമാധവനും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. അസുഖമായി കിടക്കുന്ന കാര്യം അടുത്ത വീട്ടിലുള്ളവരെ അറിയിച്ചിരുന്നു. ജയമാധവൻ നായരെ കാണാൻ രാവിലെ എത്തിയപ്പോഴാണ് അയാൾ വീണ് കിടക്കുന്നത് കണ്ടതെന്നും അയാൾ കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKaramana familykoodathil family
News Summary - Karamana koodathil family-Kerala news
Next Story