കണ്ണൂർ കോർപറേഷൻ: ഡെപ്യൂട്ടി മേയർക്കെതിരെ അവിശ്വാസത്തിന് നോട്ടീസ്
text_fieldsകണ്ണൂർ: യു.ഡി.എഫ് അവിശ്വാസത്തിലൂടെ എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെട്ട കണ്ണൂർ കോർപറേഷനിൽ െഡപ്യൂട്ടി മേയർ പി.കെ. ര ാഗേഷിനെതിരെ അവിശ്വാസത്തിന് നോട്ടീസ്. എൽ.ഡി.എഫിലെ 26 കൗൺസിലർമാർ ഒപ്പിട്ട കത്ത് തിങ്കളാഴ്ച വൈകീട്ട് നാലരയ ോടെ ജില്ല കലക്ടർ ടി.വി. സുഭാഷിന് കൈമാറി. കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച പി.കെ. രാഗേഷിെൻറ പിന്തുണയ ോടെയാണ് കഴിഞ്ഞദിവസം മേയർക്കെതിരായ അവിശ്വാസപ്രമേയം പാസായത്.
പി.കെ. രാഗേഷിെൻറ പിന്തുണയോടെയാണ് നാല ു വർഷം മുമ്പ് എൽ.ഡി.എഫ് കോർപറേഷനിൽ ഭരണംപിടിച്ചത്. പി.കെ. രാഗേഷ് െഡപ്യൂട്ടി മേയറുമായി. എന്നാൽ, കൂറുമാറിയ രാ ഗേഷ് മേയർ ഇ.പി. ലതക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ അനുകൂലിക്കുകയായിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് എൽ.ഡി.എഫ് രാഗേഷിനെതിരെ അവിശ്വാസം കൊണ്ടുവന്നത്.
55 അംഗ കണ്ണൂർ കോർപറേഷനിൽ പി.കെ. രാഗേഷ് ഉൾപ്പെടെ 28 പേരാണ് ഇപ്പോൾ യു.ഡി.എഫ് പക്ഷത്തുള്ളത്. എൽ.ഡി.എഫിന് 26 അംഗങ്ങളാണുള്ളത്. എൽ.ഡി.എഫിലെ ഒരംഗം ഈയിടെ അന്തരിച്ചതിനെ തുടർന്ന് സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. അവിശ്വാസം പാസാകണമെങ്കിൽ 28 അംഗങ്ങളുടെ പിന്തുണ വേണം. 26 അംഗങ്ങൾ മാത്രമുള്ള എൽ.ഡി.എഫിന് അവിശ്വാസം വിജയിപ്പിക്കാനുള്ള ശേഷിയില്ല.
കോൺഗ്രസിലെ പലരുമായും മുസ്ലിം ലീഗുമായും പ്രശ്നങ്ങളുള്ള പി.കെ. രാഗേഷിനെതിരെ യു.ഡി.എഫിൽ ഉണ്ടാകാനിടയുള്ള അസ്വാരസ്യങ്ങളിലാണ് എൽ.ഡി.എഫിെൻറ പ്രതീക്ഷ. കൂറുമാറിയ സാഹചര്യത്തിൽ ധാർമികതയുണ്ടെങ്കിൽ പി.കെ. രാഗേഷ് ഡെപ്യൂട്ടി മേയർസ്ഥാനം രാജിവെക്കണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്ഥാനം രാജിവെക്കില്ലെന്ന നിലപാടിലാണ് പി.കെ. രാഗേഷ്. എൻ. ബാലകൃഷ്ണൻ മാസ്റ്റർ, രാജൻ വെള്ളോറ, എം.പി. ഭാസ്കരൻ, മുരളീധരൻ തൈക്കണ്ടി എന്നിവരാണ് കലക്ടറെ കണ്ട് അവിശ്വാസപ്രമേയം സംബന്ധിച്ച കത്ത് കൈമാറിയത്.
അടിയൊഴുക്കിൽ കണ്ണുവെച്ച് സി.പി.എം
കണ്ണൂർ: െഡപ്യൂട്ടി മേയർ പി.കെ. രാഗേഷിനെതിരായ അവിശ്വാസപ്രമേയം വോട്ടിനിടുേമ്പാൾ യു.ഡി.എഫിലെ അടിയൊഴുക്കിലാണ് സി.പി.എമ്മിെൻറ പ്രതീക്ഷ. യു.ഡി.എഫ് പക്ഷത്തുനിന്ന് രണ്ടു വോട്ട് മറിഞ്ഞാൽ പി.കെ. രാഗേഷിന് സ്ഥാനം നഷ്ടമാകും. കോൺഗ്രസിൽനിന്ന് ദീർഘകാലം അകന്നുനിന്ന പി.കെ. രാഗേഷിന് കോൺഗ്രസിനുള്ളിൽ ശത്രുക്കളുണ്ട്. പി.കെ. രാഗേഷ് പ്രസിഡൻറായ പള്ളിക്കുന്ന് സഹകരണ ബാങ്കിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിലും വികാരം നിലനിൽക്കുന്നു. രാഗേഷിെൻറ ഭാര്യ ഉൾപ്പെെട ചില ബന്ധുക്കളെ ബാങ്കിൽ നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയും നിലവിലുണ്ട്.
പള്ളിക്കുന്ന് ബാങ്കിൽനിന്ന് പിരിച്ചുവിട്ട ലീഗ് പ്രവർത്തകെൻറ ഭാര്യയാണ് ഒരു മുസ്ലിം ലീഗ് കൗൺസിലർ. ഇതുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ കേസ് നടക്കുന്നുണ്ട്. പിരിച്ചുവിട്ട മുസ്ലിം ലീഗ് പ്രവർത്തകനെ തിരിച്ചെടുത്താൽ മാത്രമേ അവിശ്വാസപ്രമേയത്തിന് എതിരായി വോട്ടുചെയ്യൂവെന്ന ഭീഷണി മുസ്ലിം ലീഗ് ഇതിനകം ഉയർത്തിയിട്ടുണ്ട്. ഏതായാലും, എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പി.കെ. രാഗേഷിനെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.