Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
rahmath-101019.jpg
cancel
camera_alt????????????? ????????? ?????????? ?????????????????????? ????????????

കാക്കനാട്: ‘‘ഉച്ചത്തിലുള്ള നിലവിളികേട്ട് ഓടിയെത്തിയപ്പോൾ ആദ്യം കണ്ടത് മുറ്റത്ത് ക ിടക്കുന്ന കത്തിക്കരിഞ്ഞ ശരീരമായിരുന്നു. തൊട്ടടുത്ത് മോളിയും ഷാലനും അലറിക്കരയുന്നു. എല്ലാം നേരിട്ട് കണ്ട് എന്ത് ചെയ്യണമെന്നറിയാതെ മണിക്കുട്ടിയും’’.

ബുധനാഴ്‌ച അർധരാത്രിയിൽ നടന്ന സംഭവങ്ങൾ ഓർത്തെടുക്കുമ്പോൾ കാക്കനാട്ട് കൊല്ലപ്പെട്ട ദേവികയുടെ അയൽക്കാരി റഹ്മത്തിെൻറ വാക്കുകളിൽ ഞെട്ടൽ മാറിയിട്ടില്ല.

സംഭവസ്ഥലത്ത് ആദ്യമെത്തിയ അയൽവാസികളിലൊരാളാണ് റഹ്മത്ത്. പൊലീസ് സ്റ്റേഷനിലെ വിവരങ്ങളെക്കുറിച്ച് അറിവില്ലാതിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലായത് നേരം വെളുത്തപ്പോഴാണ്.
തലതല്ലി കരയുന്ന മോളിയെ പിടിച്ച് നിർത്തുന്നതിനിടെ തെൻറ വസ്ത്രത്തിൽ മുഴുവൻ പെട്രോൾ പരന്നിരുന്നുവെന്നും റഹ്മത്ത് പറയുന്നു.

കൺമുന്നിൽ മകളും കൊലയാളിയും കത്തിത്തീരുന്നത് കണ്ടതിെൻറ ആഘാതത്തിൽ കുഴഞ്ഞുവീണ മോളിയെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ഒപ്പമുണ്ടായിരുന്നത് ഇവരാണ്. രാവിലെ മുതൽ അന്വേഷിച്ചെത്തിയവർക്കെല്ലാം സഹോദരൻ റഹീമിനൊപ്പം കൃത്യമായ വിവരങ്ങൾ നൽകിയതും റഹ്മത്താണ്. ‘‘എനിക്കും ഒരു മകളുണ്ട്, ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ മനസ്സിൽ ഒരു ഭയമാണ്. ആരെങ്കിലും പ്രണയാഭ്യർഥന നടത്തിയാൽ, അവളത് നിരസിച്ചാൽ എന്താകും അവസ്ഥ എന്നോർത്തിട്ടാണതെന്നും’’ റഹ്മത്ത് വിങ്ങലോടെ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskakkanadu murderrahmath
News Summary - kakkanadu murder -kerala news
Next Story